കോട്ടയം: അതിരൂക്ഷമായ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി പൊതുവിപണിയില്‍ ഇടപെടണമെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്. ഇതിനായി ഒരു ജനകീയ സര്‍ക്കാരിനുള്ള വിപുലമായ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
പൂഴ്ത്തിവയ്പ്പുകാരുടെ പറുദീസയാണിന്നു കേരളം. ഒരു ദിവസം ഒരേ സാധനങ്ങള്‍ക്ക് പലവിലകളാണു കൊടുക്കേണ്ടിവരുന്നത്. ആരും നിയന്ത്രിക്കാനില്ലാത്ത ഇടമായി കമ്പോളങ്ങള്‍ മാറി. പൊതുവിതരണ ശൃംഖല തകര്‍ന്നതും ജി.എസ്.ടിയിലെ അശാസ്ത്രീയതയും കൂടിയായപ്പോള്‍ സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഈ ഗുരുതരമായ സ്ഥിതിവിശേഷം മറികടക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
കേരള ജനപക്ഷം സംഘടിപ്പിച്ച ജനശ്രദ്ധാ സായാഹ്നത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് സക്കീര്‍, മാലേത്ത് പ്രതാപചന്ദ്രന്, സെബി പറമുണ്ട, മാത്യു വേഗത്താനം, ലിസി സെബാസ്റ്റിയന്, ചാലയ്ക്കല്‍, കുട്ടിച്ചന് ഫിലിപ്പ്, ബിജു പീറ്റര്‍, സുഭാഷ് ചിങ്ങവനം, പി.കെ.ശിവന്, മഞ്ജു ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 132 നിയോജകമണ്ഡലങ്ങളിൽ കേരള ജനപക്ഷം ജനശ്രദ്ധാ സായാഹ്നം സംഘടിപ്പിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രന് അറിയിച്ചു. എട്ട് നിയോജക മണ്ഡലങ്ങളില്‍ 25ന് പരിപാടി നടക്കും.പാര്‍ട്ടി നേതാക്കളായ എസ്.ഭാസ്കരന് പിള്ള, എം.ടി.ജോസഫ്, ജോസ് കോലടി, ഷൈജോ ഹസന്, രവി മൈനാഗപ്പള്ളി, ജോര്‍ജ് വടക്കന്‍, ഉമ്മച്ചന് കൂറ്റനാല്‍,ആന്റണി മാര്ട്ടിന്, നിഷ.എം.എസ്, ആന്റണി കരിപ്പാശ്ശേരി, റിസ്വാന് കോയ,ജോയി സ്കറിയ, പ്രൊഫ.സെബാസ്റ്റ്യന്‍ ജോസ് എന്നിവര്‍ വിവിധ ജില്ലകളില്‍ നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.