ജനന സർട്ടിഫിക്കറ്റിനു പകരം മരണ സർട്ടിഫിക്കറ്റ്
Saturday, July 22, 2017 12:05 PM IST
ബദിയഡുക്ക: ജീവിച്ചിരിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനി 14 വർഷം മുമ്പു മരിച്ചെന്ന് പഞ്ചായത്ത് സർട്ടിഫിക്കറ്റ്. മുള്ളേരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ബെള്ളുർ കല്ലഗ കിന്നിംഗാറിലെ രാമണ്ണ പൂജാരിയുടെ മകൾ ശ്വേത 14 വർഷം മുമ്പു മരിച്ചെന്നാണ് ബെള്ളൂർ പഞ്ചായത്ത് അധികൃതർ വിധിയെഴുതിയത്.

ജീവിച്ചിരിക്കുന്ന ശ്വേത മരിച്ചെന്ന പഞ്ചായത്തിന്‍റെ സർട്ടിഫിക്കറ്റ് കിട്ടിയതോടെ വിദ്യാർഥിനി അമ്പരന്നു. 2002 സെപ്തംബർ 17 നാണ് ശ്വേത ജനിച്ചത്. പിറ്റേ മാസം 11ന് കുട്ടി ജനിച്ച വിവരം പിതാവ് പഞ്ചായത്തിൽ അറിയിച്ചു. അന്ന് ജനനസർട്ടിഫിക്കറ്റു നല്കി. എന്നാൽ നൽകിയ സർട്ടിഫിക്കറ്റ് എന്താണെന്ന് നിരക്ഷരരായ മാതാപിതാക്കൾ ശ്രദ്ധിച്ചില്ല. ശ്വേത പത്താം ക്ലാസിലെത്തിയപ്പോൾ എസ്എസ്എൽസി ബുക്കിൽ പേരും ജനനതീയതിയും ശരിയാണെന്ന് ഉറപ്പ് വരുത്താൻ സ്കൂൾ അധികൃതർ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു.


ഇത് പ്രകാരം തന്‍റെ സർട്ടിഫിക്കറ്റുമായി എത്തിയപ്പോഴാണ് അത് മരണ സർട്ടിഫിക്കറ്റാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടിയത്. ഇത് എങ്ങനെ മാറ്റിയെടുക്കണമെന്ന ആലോചനയിലാണ് രക്ഷിതാക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.