ചോദ്യംചെയ്യൽ മൂന്നര മണിക്കൂർ
ചോദ്യംചെയ്യൽ മൂന്നര മണിക്കൂർ
Saturday, July 22, 2017 12:59 PM IST
തിരുവനന്തപുരം: സ്ത്രീപീഡനക്കേസിൽ ആരോപണവിധേയനായ എം. വിൻസെന്‍റ് എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തത് മൂന്നര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ.

വിൻസെന്‍റിനെ എംഎൽഎ ഹോസ്റ്റലിൽ വച്ചു ചോദ്യം ചെയ്യുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അന്വേഷണ ഉദ്യോഗസ്ഥയായ അജിതാ ബീഗത്തിന് അനുമതി നൽകിയിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി ടെലിഫോണ്‍ രേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ അതിനോടകം ശേഖരിക്കുക യും ചെയ്തിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പി പി. ഹരികുമാറിന്‍റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യംചെയ്യലിൽ ആരോപണങ്ങളെല്ലാം എംഎൽഎ നിഷേധിച്ചു.

ചോദ്യം ചെയ്യൽ തുടരുന്നതിനിടെ എംഎൽഎ ഹോസ്റ്റലിന്‍റെ മെയിൻ ഗേറ്റിനു പുറത്ത് കോണ്‍ഗ്രസ് പ്രവർത്തകരും മാധ്യമങ്ങളും തടിച്ചുകൂടിയിരുന്നു. പതിവില്ലാത്ത ആൾക്കൂട്ടം കണ്ട് വഴിയാത്രക്കാരും എംഎൽഎ ഹോസ്റ്റലിനു മുന്നിൽ നിലയുറപ്പിച്ചു.

ചോദ്യംചെയ്യൽ കണക്കിലെടുത്ത് വലിയ പോലീസ് സംഘത്തെത്തന്നെ എംഎൽഎ ഹോസ്റ്റലിലും പരിസരത്തും വിന്യസിച്ചിരുന്നു. ഹോസ്റ്റലിനകത്തേക്കുള്ള പ്രവേശനത്തിന് പൊതുജനങ്ങൾക്കും പ്രവർത്തകർക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വാച്ച് ആൻഡ് വാർഡിനു പുറമെയാണ് സുരക്ഷയ്ക്കായി പോലീസിനെ നിയോഗിച്ചിരുന്നത്.
ഇതിനിടെ, എംഎൽഎ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎ ഹോസ്റ്റലിനു മുന്നിലേക്കു മാർച്ച് നടത്തി. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ എംഎൽഎയുടെ കോലം കത്തിച്ചു. ഇതോടെ ഹോസ്റ്റലിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നേ പണിപ്പെട്ടു.


ഏറെ നേരം പ്രതിഷേധക്കാരെ അവിടെ തുടരാൻ പോലീസ് അനുവദിച്ചില്ല.
ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറോളം പിന്നിട്ടതോടെ കൂടുതൽ യൂത്തുകോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവർത്തകർ എംഎൽഎയെ അനുകൂലിച്ചു സ്ഥലത്തെത്തി. ചോദ്യം ചെയ്യൽ അറസ്റ്റിലേക്കു തന്നെയാണ് നീങ്ങുന്നതെന്ന സംസാരവും പ്രവർത്തകർക്കിടയിൽ ഉണ്ടായി. അവർ മറ്റുള്ളവരെ ഫോണിലൂടെയും മറ്റും വിവരം അറിയിച്ചുകൊണ്ടിരുന്നു. ഇതോടെ കൂടുതൽ പ്രവർത്തകർ അവിടേക്ക് എത്തി.

ചോദ്യം ചെയ്യൽ പൂർത്തിയായി. നാലുമണിയോടെ അറസ്റ്റ് വിവരം വിൻസെന്‍റിനെ അറിയിച്ചു. തുടർന്ന് സ്വന്തം വാഹനത്തിൽ പേരൂർക്കട പോലീസ് ക്ലബ്ബിലേക്ക് എത്താൻ പോലീസ് എംഎൽഎയ്ക്ക് നിർദേശം നൽകി. സ്പീക്കർ പി. ശ്രീരാമകൃഷ്ണനെയും അന്വേഷണസംഘം കാര്യങ്ങൾ ധരിപ്പിച്ചു. എംഎൽഎ ഹോസ്റ്റലിൽ വച്ച് അറസ്റ്റുണ്ടായാൽ അത് രാഷ്‌ട്രീയ വിവാദത്തിന് കാരണമാകുമെന്നതിനാലാണ് പോലീസ് സംഘം എംഎൽഎയോട് പോലീസ് ക്ലബ്ബിലെത്താൻ നിർദേശം നൽകിയത്.

പ്രധാന ഗേറ്റിൽ ആളുകളും മാധ്യമങ്ങളുമുള്ളതിനാൽ പിന്നിലെ ഗേറ്റ് വഴിയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും എംഎൽഎയും പുറത്തേക്കു പോയത്. ഇതോടെ തടിച്ചു കൂടിയ കോണ്‍ഗ്രസ് പ്രവർത്തകർ എംഎൽഎയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനമായി ഹോസ്റ്റലിനു മുന്നിൽ നിന്നും പിരിഞ്ഞുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.