മെഡിക്കൽ കോളജ് കോഴ: 31ന്  യുഡിഎഫിന്‍റെ രാജ്ഭവൻ ധർണ
മെഡിക്കൽ കോളജ് കോഴ: 31ന്  യുഡിഎഫിന്‍റെ  രാജ്ഭവൻ ധർണ
Tuesday, July 25, 2017 12:53 PM IST
തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരേ ഉയർന്ന മെഡിക്കൽ കോളജ് കോഴയെക്കുറിച്ചു നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് 31 ന് രാജ്ഭവൻ മാർച്ചും ധർണയും നടത്തും. സമരത്തിൽ യുഡിഎഫിന്‍റെ സംസ്ഥാന നേതാക്കളും എംഎൽഎമാരും പങ്കെടുക്കുമെന്നു കണ്‍വീനർ പി.പി. തങ്കച്ചൻ അറിയിച്ചു.

ദേശീയതലത്തിൽ അഴിമതി വിരുദ്ധ പ്രതിച്ഛായയുണ്ടെന്ന ബിജെപിയുടെ അവകാശവാദം പൊള്ളയാണെന്നു തെളിഞ്ഞു. സംസ്ഥാനത്തു നിന്നു ദേശീയ തലം വരെ നീളുന്ന അഴിമതിയാണു പുറത്തുവന്നത്. വിലക്കയറ്റം, വർധിച്ചുവരുന്ന പനി മരണം, റേഷൻ വിതരണം നിലച്ചതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർത്തി ഓഗസ്റ്റ് 19നു നിയോജകമണ്ഡലാടിസ്ഥാനത്തിൽ യുഡിഎഫ് സായാഹ്ന ധർണ നടത്തും.

യുഡിഎഫ് ജില്ലാ, നിയോജകമണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. ഓഗസ്റ്റ് പത്തിനകം ജില്ലാ കമ്മിറ്റിയും 20നകം നിയോജക മണ്ഡലം തലത്തിലും 31നകം പഞ്ചായത്ത് കമ്മിറ്റിയും പുനഃസംഘടിപ്പിക്കും.


എന്നാൽ, മുഴുവൻ ഭാരവാഹികളെയും മാറ്റുമെന്നല്ല ഇതു കൊണ്ട് അർഥമാക്കുന്നത്. പല കാരണങ്ങളാൽ പ്രവർത്തിക്കാൻ കഴിയാത്തവരെ മാറ്റി പുതിയ ഭാരവാഹികളെ നിയോഗിക്കും.

സംസ്ഥാനത്തു ഭരണം മോശമായി. സുപ്രീംകോടതി വ്യക്തമായ നിർദേശം നൽകിയിട്ടും കുട്ടികൾക്കു താങ്ങാവുന്ന ഒരു ഫീസ് ഘടന നിശ്ചയിച്ച് സ്വാശ്രയ മെഡിക്കൽ പ്രവേശനം നടത്താൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. പല കോളജുകൾക്കും പല ഫീസ് ഏർപ്പെടുത്താൻ നടത്തുന്ന നീക്കം കോടതിയിൽ നിലനിർക്കുമോയെന്ന കാര്യം സംശയമാണ്.

വിലക്കയറ്റം രൂക്ഷമാണ്. ഘടകകക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഭരണത്തെ നിശ്ചലമാക്കുന്നു. ഭൂരിപക്ഷത്തെ ബഹുമാനിക്കുന്നതുകൊണ്ടു സർക്കാർ രാജിവയ്ക്കണമെന്ന് പറയുന്നില്ല. എന്നാൽ, ഭരണത്തിന്‍റെ ശൈലി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.