ചെണ്ടുവരയിൽ ഭീതിവിതച്ച കാട്ടുകൊന്പൻ ചരിഞ്ഞനിലയിൽ
ചെണ്ടുവരയിൽ ഭീതിവിതച്ച  കാട്ടുകൊന്പൻ ചരിഞ്ഞനിലയിൽ
Tuesday, July 25, 2017 1:03 PM IST
മൂന്നാർ: ചെണ്ടുവര എസ്റ്റേറ്റിലെ തേയില ഫാക്ടറി പരിസരത്ത് തിങ്കളാഴ്ച എത്തിയ കാട്ടുകൊന്പനെ ഇന്നലെ ഫാക്ടറിക്കുസമീപം ചരിഞ്ഞ നിലയിൽ കണ്ടെത്തി. മസ്തിഷ്കത്തിൽ പരിക്കേറ്റ പാടുണ്ട്. ഫാക്ടറിക്കു സമീപത്തുനിന്നു ജെസിബി ഉപയോഗിച്ച് വിരട്ടി ഓടിക്കുന്നതിനിടെ പരിക്കുപറ്റിയതാ കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ജനവാസ മേഖലയിലിറങ്ങി ഏറെനാളായി പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരുന്ന ചില്ലിക്കൊന്പനെന്നു നാട്ടുകാർ പേരിട്ട കാട്ടാനയാണ് ചരിഞ്ഞതെന്ന് പറയുന്നു. കാട്ടാനയെത്തിയ ഫാക്ടറിയിൽനിന്നും നൂറുമീറ്റർ അകലെയുള്ള ചതുപ്പു നിലത്തിലാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കോന്നിയിൽ നിന്നെത്തിയ വെറ്ററിനറി ഓഫീസർ ഡോ. ജയകുമാർ, തേക്കടിയിൽ നിന്നെത്തിയ ഡോ. അബ്ദുൾ ഫത്താബ് എന്നിവർ പോസ്റ്റുമോർട്ടം നടത്തി. ദേവികുളം ഡി.എഫ്.ഒ നരേന്ദ്ര ബാബു, റെയിഞ്ച് ഓഫീസർ നിബു കിരണ്‍ എന്നിവർ മേൽനടപടികൾ സ്വീകരിച്ചു.

ആനയുടെ കൊന്പുകൾ മുറിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി.
എസ്റ്റേറ്റിലെ ഫാക്ടറി പരിസരത്തെത്തിയ കൊന്പൻ മൂന്നു മണിക്കൂറോളം അവിടെ നിലയുറപ്പിച്ച് ഭിതി പരത്തി. ആളുകൾ കൂട്ടമായെത്തി ബഹളം വച്ചെങ്കിലും തിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ജെസിബി കൊണ്ടുവന്ന് വിരട്ടി ഓടിക്കുകയായിരുന്നു.


ആനയുടെ പിൻഭാഗത്ത് ജെസിബി ഉപയോഗിച്ച് ഇടിച്ചു. ഇതിനെ തുടർന്ന് അല്പ ദൂരം ഓടിയ ആന തിരിഞ്ഞുനിന്ന് ജെസിബിയുടെ മുകളിലേക്ക് തുന്പികൈയെടുത്തു വച്ചു. ഇതിനിടയിൽ ആനയ്ക്കു പരിക്കേറ്റതായാണ് കരുതുന്നത്.

ശ്വാസകോശത്തിനേറ്റ പരിക്കാണ് മരണത്തിനു കാരണമെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. മസ്തിഷ്ക ഭാഗത്തും ആനയ്ക്ക് പരിക്കുണ്ടായിരുന്നു.
ഇതിനെത്തുടർന്ന് ആനയെ ഓടിക്കാനുപയോഗിച്ച ജെസിബിയും ഡ്രൈവറെയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

കരാർ അടിസ്ഥാനത്തിൽ കെ ഡിഎച്ച്പി കന്പനി ഉപയോഗിക്കുന്നതാണ് ഈ ജെസിബി.
അലക്ഷ്യമായി യന്ത്രം ഉപയോഗിച്ചതിനും കാട്ടാന ചരിയാൻ ഇടയായതിനും കന്പനി അധികൃതർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

ധാരാളം ആളുകൾ ആനയെ തുരത്തുന്നത് മൊബൈലിൽ പകർത്തിയിരുന്നു. ഇത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശേധിക്കുന്നുണ്ട്. ജഡം സ്ഥലത്തുതന്നെ മറവുചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.