നടി ആക്രമിക്കപ്പെട്ട കേസ്: ‘നിർഭയ’ സംഭവത്തേക്കാൾ പ്രഹരശേഷി: പ്രോസിക്യൂഷൻ
Tuesday, July 25, 2017 1:14 PM IST
കൊച്ചി/അങ്കമാലി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് ഡൽഹിയിലെ നിർഭയ സംഭവത്തേക്കാളും പ്രഹരശേഷിയുള്ളതാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കവേയാണ് പ്രോസിക്യൂഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലെ കോടതിനടപടികൾ രഹസ്യമായി വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ആക്രമിക്കപ്പെട്ട നടിയുടെ രഹസ്യമൊഴി കേസിൽ ഏറെ പ്രധാനപ്പെട്ടതാണ്. അത് തുറന്ന കോടതിയിൽ പറയാനാവില്ലാത്തതിനാൽ രഹസ്യമൊഴിയിൽ വാദം കേൾക്കുന്നത് തുറന്ന കോടതിയിലാവരുത്. നടി നൽകിയിരിക്കുന്ന രഹസ്യമൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ കോടതിയിൽ പറഞ്ഞു. 164 വകുപ്പനുസരിച്ചുള്ള രഹസ്യമൊഴി പ്രതിഭാഗത്തിനു നൽകിയാൽ ഇത് രഹസ്യ സ്വഭാവമുള്ള രേഖകൾ പുറത്തുവരുന്നതിനും ഇവ പ്രചരിക്കുന്നതിനും ഇടയാക്കും. അതു കേസിനെയും ഇരയേയും ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുഖ്യപ്രതിയായ സുനിൽകുമാർ എന്ന പൾസർ സുനിക്ക് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു.

ഇന്നലെ രാവിലെ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി മുൻപാകെ എത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ വിശദമായ വാദത്തിനു മുതിരുകയായിരുന്നു. സമയം കൂടുതൽ എടുക്കുമെന്നതിനാൽ മറ്റു കേസിലെ നടപടികൾക്കു ശേഷം ഉച്ചകഴിഞ്ഞാണ് കേസ് പരിഗണിച്ചത്.


കേസിൽ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സുനിയെ പ്രതിയാക്കിയിരിക്കുന്നതെന്നു ബി.എ. ആളൂർ ചൂണ്ടിക്കാട്ടി. കൃത്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഹാജരാക്കാൻ പ്രോസിക്യൂഷനു സാധിച്ചിട്ടില്ല. പോലീസ് പറയുന്ന കഥ മാത്രമാണുള്ളത്.

തൃശൂർ മുതൽ കൊച്ചി വരെയുള്ള ദേശീയപാതയിൽ തിരക്കേറിയ സമയത്തു നടന്ന കുറ്റകൃത്യത്തിൽ കുറ്റം ആരോപിക്കപ്പെട്ടവരല്ലാതെ സാക്ഷികളില്ലേ എന്ന ചോദ്യമാണു ആളൂർ പ്രധാനമായും ഉയർത്തിയത്. സുനിയുടെ അറസ്റ്റു കഴിഞ്ഞിട്ടു മാസങ്ങളായെന്നും ഇനിയും തുടരന്വേഷണത്തിന്‍റെ പേരിൽ ജാമ്യം നിഷേധിക്കുന്നത് നീതിയല്ലെന്നും അദ്ദേഹം വാദിച്ചു.

തെളിവു കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്‍റെ ഉത്തരവാദിത്വമാണ്. പോലീസ് അതിൽ പരാജയപ്പെട്ടതിനു സുനിയുടെ ജാമ്യം നിഷേധിക്കുകയാണ്. തനിക്കു കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കിട്ടിയിട്ടില്ലെന്നും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ സുനിക്കെതിരേ തെളിവില്ലെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. പ്രോസിക്യൂഷന്‍റെ മറുപടികളും കേട്ട കോടതി ഇന്ന് ഉച്ചകഴിഞ്ഞു തുടർവാദം കേൾക്കുന്നതിനായി കേസ് മാറ്റിവെയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.