ഇന്നത്തെ മനുഷ്യന്‍റേതു തെറ്റായ ദൈവസങ്കല്പം: മാർ ക്ലീമിസ് ബാവ
ഇന്നത്തെ മനുഷ്യന്‍റേതു തെറ്റായ ദൈവസങ്കല്പം: മാർ ക്ലീമിസ് ബാവ
Wednesday, July 26, 2017 12:13 PM IST
ഭരണങ്ങാനം: ആധുനികമനുഷ്യർക്ക് ഇഷ്ടം അനുസരിക്കുന്ന ദൈവത്തെയാണെന്നും അതു തെറ്റായ ദൈവസങ്കല്പമാണെന്നും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ചോദിക്കുന്ന കാര്യങ്ങൾ ഉടൻ കിട്ടുന്നില്ലെങ്കിൽ ദൈവത്തിനു ശക്തിയില്ലെന്നു കരുതുന്നവരുണ്ട്. അത്തരക്കാർ വിശ്വാസത്തിൽ ഉറപ്പില്ലാത്തവരാണ്. വിശുദ്ധ കുർബാന മരിച്ചവന്‍റെ ഓർമയും മരിച്ചതിന്‍റെ ഓർമയും ഉയിർപ്പിന്‍റെ ഓർമയുമാണ്. കർത്താവിന്‍റെ മരണോത്ഥാനങ്ങളിൽ പങ്കുചേരുന്പോഴാണു ശരിയായ ദൈവദർശനത്തിലേക്ക് എത്തുന്നത്. ക്ലേശങ്ങൾ ജീവിതത്തിന്‍റെ മഹത്വം വർധിപ്പിക്കുമെന്ന സന്ദേശമാണ് അൽഫോൻസാമ്മയുടെ ജീവിതം നൽകുന്നത്. ഗോതന്പുമണി നിലത്തുവീണ് അഴിയാതിരുന്നാൽ അതിന്‍റെ സ്വർണനിറം നിലനിർത്താം.

പക്ഷേ, പുതിയഗോതന്പുചെടി ഉണ്ടാകില്ല. നിലത്തുവീണ് അഴിയുന്പോൾ പുതിയ മുകുളങ്ങൾ വിരിയുന്നു. ജീവന്‍റെ കാര്യവും ഇങ്ങനെതന്നെ. ജീവിതക്ലേശങ്ങളെ ജീവിതവിജയത്തിനുള്ള മാർഗമായി സ്വീകരിക്കണമെന്നും കർദിനാൾ കൂട്ടിചേർത്തു. മോൺ. മാത്യു മനക്കരക്കാവിൽ, മോൺ. ജോൺ കൊച്ചുതുണ്ടിയിൽ എന്നിവർ സഹകാർമികരായിരുന്നു.
ഫാ. ജോമോൻ കപ്പൂച്ചിൻ, ഫാ. ജോസ് തറപ്പേൽ, റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. അഗസ്റ്റിൻ തെരുവത്ത്, ഫാ. ഏബ്രഹാം കണിയാംപടിക്കൽ, റവ.ഡോ.തോമസ് വടക്കേൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിച്ചു. രാവിലെ 8.30ന് ശിവഗംഗ രൂപതാധ്യക്ഷൻ ഡോ. ജെസുസൈൻ മാണിക്യം തമിഴിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

തീർഥാടകരുടെ സൗകര്യാർഥം എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, അഡ്മിനിട്രേറ്റർ ഫാ. തോമസ് പാറയ്ക്കൽ എന്നിവർ അറിയിച്ചു.

ദൂരസ്ഥലങ്ങളിൽ നിന്നു വരുന്നവർക്കു താമസിക്കുന്നതിനും സൗകര്യമുണ്ട്. ഫോൺ: 944655 9363.

ഭരണങ്ങാനത്ത് ഇന്ന്

പുലർച്ചെ 5.15-വിശുദ്ധ കുർബാന-ഫാ. മാത്യു മുളങ്ങാശേരിൽ ഒഎഫ്എം.

6.30-വിശുദ്ധ കുർബാന-ഫാ. പോൾ ചന്ദ്രൻകുന്നേൽ.

8.30-വിശുദ്ധ കുർബാന-ഫാ. സഖറിയാസ് ആട്ടപ്പാട്ട് .

11-വിശുദ്ധ കുർബാന-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

ഉച്ചകഴിഞ്ഞ് 2.30-വിശുദ്ധ കുർബാന-ഫാ. എബ്രഹാം കുപ്പുപൂഴയ്ക്കൽ.

വൈകുന്നേരം നാലിന്-റംശ-ഫാ. തോമസ് പാറയ്ക്കൽ.

അഞ്ചിന്-വിശുദ്ധ കുർബാന-മാർ തോമസ് തറയിൽ.

6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം-ഫാ. ജോണ്‍ പാളിത്തോട്ടം, പ്രസംഗം ഫാ. സഖറിയാസ് ഇല്ലിക്കമുറി

പ്രദക്ഷിണം-തീർഥാടന ദേവാലയത്തിലേക്ക്-ഫാ. സ്കറിയ വേകത്താനം.

ഭരണങ്ങാനത്ത് നാളെ


പുലർച്ചെ 4.45-വിശുദ്ധ കുർബാന-ഫാ. തോമസ് പാറയ്ക്കൽ.

ആറിന്-വിശുദ്ധ കുർബാന-ഫാ. മാത്യു ചന്ദ്രൻകുന്നേൽ.

7.15-നേർച്ചയപ്പം വെഞ്ചരിപ്പ് (തീർഥാടനകേന്ദ്രത്തിൽ).

7.30-വിശുദ്ധ കുർബാന (ഇടവക ദേവാലയത്തിൽ)-മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ.

8.15-വിശുദ്ധ കുർബാന-ഫാ. സെബാസ്റ്റ്യൻ പടിക്കക്കുഴുപ്പിൽ.

9.15-വിശുദ്ധ കുർബാന-മോണ്‍ ജോസഫ് മലേപ്പറന്പിൽ.

10-തിരുനാൾ റാസയും സന്ദേശവും (ഇടവക ദേവാലയത്തിൽ)-മാർ ജോസഫ് കല്ലറങ്ങാട്ട്
സഹകാർമികർ-ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, ഫാ. ജോർജ് അന്പഴുത്തുങ്കൽ.

12-തിരുനാൾ ജപമാല പ്രദക്ഷിണം-ഫാ. തോമസ് ഓലിക്കൽ, ഫാ. സ്കറിയ വേകത്താനം, ഫാ. അലക്സാണ്ടർ പൈകട.=ഉച്ചകഴിഞ്ഞ് 230-വിശുദ്ധ കുർബാന (ഇടവക ദേവാലയത്തിൽ ഫാ. ഏബ്രഹാം വെട്ടുവയലിൽ. =3.30-വിശുദ്ധ കുർബാന-മോണ്‍. ജോസഫ് കൊല്ലംപറന്പിൽ

4.30-വിശുദ്ധ കുർബാന-മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ

5.30-വിശുദ്ധ കുർബാന-മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ.


ഇന്നും നാളെയും ഗതാഗതനിയന്ത്രണം

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയും ഭരണങ്ങാനത്തു ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

വിലങ്ങുപാറ ജംഗ്ഷൻ മുതൽ ചർച്ച് വ്യൂ റോഡ് വരെ ഇന്നു വൈകുന്നേരം ആറു മുതൽ രാത്രി ഒൻപതുവരെയും നാളെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയും വണ്‍വേയായിരിക്കും. ഈരാറ്റുപേട്ടയിൽനിന്നു വരുന്ന വാഹനങ്ങൾ വിലങ്ങുപാറ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കി ഇടത്തോട്ടു തിരിഞ്ഞ് ചർച്ച്‌ വ്യൂ റോഡിലൂടെ പ്രധാന റോഡിലെത്തണം. പാലായിൽനിന്നു വരുന്ന ബസുകൾ അൽഫോൻസ ടവറിനു മുന്പിൽ യാത്രക്കാരെ ഇറക്കി പ്രധാന റോഡിലൂടെ മുന്പോട്ടു പോകണം.

പാലായിൽ നിന്നുള്ള വലിയ വാഹനങ്ങൾ റിലയൻസ് പന്പ് പരിസരത്തും ഈരാറ്റുപേട്ടയിൽനിന്നുള്ള വലിയ വാഹനങ്ങൾ വിലങ്ങുപാറ ക്ഷേത്രഭാഗത്തും പാർക്ക് ചെയ്യണം. ചെറുവാഹനങ്ങൾ സ്കൂൾമൈതാനം, എസ്എച്ച് സ്കൂൾ ഗ്രൗണ്ട്, അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ മൈതാനം എന്നിവിടങ്ങളിലും ഇരുചക്രവാഹനങ്ങൾ മാതൃഭവൻ, അസീസി ആർക്കേഡ് എന്നിവയ്ക്ക് മുന്പിലും പാർക്ക് ചെയ്യണം. വിലങ്ങുപാറ ജംഗ്ഷൻ മുതൽ അൽഫോൻസാ ഗേറ്റുവരെയുള്ള മെയിൻ റോഡിൽ പാർക്കിങ്ങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ തീർഥാടനകേന്ദ്രത്തിലെത്തുന്ന എല്ലാ വാഹനങ്ങളും അൽഫോൻസ ഗേറ്റുവഴി കയറി ഇടവക ദൈവാലയത്തിന്‍റെ മുന്പിൽകൂടി മടങ്ങി പോകേണ്ടതാണ്.

ഭരണങ്ങാനത്തേക്കു പ്രധാന തിരുനാൾ ദിനമായ നാളെ കെഎസ്ആർടിസി ചെയിൻസർവീസ് നടത്തും. യാത്രക്കാരുടെ തിരക്കിനനുസരിച്ച് ഇന്നു കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.