രാജ്യത്തെ വളർച്ചാനിരക്ക് വളരെ കുറവ്: ഇള പട്നായിക്
Thursday, July 27, 2017 11:54 AM IST
കൊച്ചി : രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പദനത്തിലെ വളർച്ചാനിരക്ക് നമുക്കു എത്തിപ്പിടിക്കാവുന്നതിനേക്കാൾ താഴെയാണെന്നു പ്രമുഖ ധനശാസ്ത്രജ്ഞയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രഫസറുമായ ഡോ. ഇള പ്ട്നായിക്. സെന്‍റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) സംഘടിപ്പിക്കുന്ന പ്രഭാഷണ പരന്പരയിലെ 14-ാമത് പ്രഭാഷണം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടത്തുകയായിരുന്നു അവർ.

ഉദാരവത്കരണ നയം സ്വീകരിച്ചശേഷം വളർച്ചാനിരക്ക് ഏറിയും കുറഞ്ഞുമാണു മുന്നോട്ടുപോകുന്നത്. 2007ലെ അവസാന പാദത്തിൽ ജിഡിപി 10 ശതമാനം വരെ വളർച്ച ഉണ്ടെങ്കിലും സ്ഥിരത നിലനിർത്താൻ നമുക്കു സാധിച്ചിട്ടില്ല. മാനവ വിഭവശേഷി, ഉത്പാദനം, മൂലധനം എന്നീ മൂന്നു ഘടകങ്ങൾ ഇന്ത്യക്ക് അനുകൂലമാണ്.


അതേസമയം, 2011 വരെ ഉണ്ടായിരുന്ന കുത്തനെയുള്ള വളർച്ച നിലനിർത്താൻ സാധിക്കുന്നില്ല. ഉത്പാദനത്തിന്‍റെ വളർച്ചാനിരക്കെടുത്താൽ സാങ്കേതികവിദ്യയുടെ വികാസം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, യാത്രാസൗകര്യം എന്നിങ്ങനെ നിരവധി ഘടകങ്ങളുമായി ബന്ധമുണ്ട്. ഇള പട്നായിക്ക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.