അട്ടപ്പാടിയിൽ വനംവകുപ്പിന്‍റെ ക്രൂരത വീണ്ടും, കണ്ടിയൂരിൽ നാലേക്കർ ഭൂമിയിൽ ജണ്ട കെട്ടി
അട്ടപ്പാടിയിൽ വനംവകുപ്പിന്‍റെ ക്രൂരത വീണ്ടും, കണ്ടിയൂരിൽ നാലേക്കർ ഭൂമിയിൽ ജണ്ട കെട്ടി
Thursday, July 27, 2017 11:54 AM IST
അഗളി: നാല്പത്തിയേഴു വർഷമായി കൈവശം വച്ചുവരുന്നതും കൃഷി ചെയ്യുന്നതും, പല കൈമറിഞ്ഞ് കൃഷി ചെയ്തുവരുന്നതുമായ കണ്ടിയൂരിലെ നാലേക്കർ ഭൂമിയിൽ വനംവകുപ്പ് ജണ്ടകെട്ടി. പ്രദേശത്തെ ആലക്കക്കുന്നേൽ വർഗീസിന്‍റെ രണ്ടേക്കർ, കാരിമറ്റം ജോണിയുടെ ഒരേക്കർ, കൂരിക്കാട്ടിൽ രാമകൃഷ്ണന്‍റെ ഒരേക്കർ എന്നീ ഭൂമികളാണ് ജണ്ടകെട്ടി അധികൃതർ വനഭൂമിയാക്കിയത്. രണ്ടു മാസം മുന്പായിരുന്നു വനംവകുപ്പിന്‍റെ ഈ നടപടി.

മൂപ്പിൽ നായരുടെ അധീനതിയിലായിരുന്ന ഈ ഭൂമി 1970 ൽ മത്തായി എന്നയാൾ ആധാരം ചെയ്തുവാങ്ങിയിരുന്നു. മത്തായിയിൽനിന്ന് പൊന്നു നാടാരും ചെല്ലമ്മയും വാങ്ങി. 1973 ൽ ഇവരിൽനിന്നു പനാംപുഴ മത്തായി വാങ്ങി. മത്തായിയിൽനിന്നാണ് 2001 ൽ ആലക്കക്കുന്നേൽ വർഗീസ് കാരിമറ്റം, ജോണി എന്നിവർ വാങ്ങിയത്.


മത്തായിയിൽനിന്നു 1978ൽ അന്നമ്മ ജേക്കബ് വാങ്ങിയ ഒരേക്കർ ഭൂമി 1983ൽ കൂരിക്കാട്ടിൽ രാമകൃഷ്ണനു വില്പന നടത്തിയിരുന്നു. 1970 മുതൽ ഈ ഭൂമിയിൽ തെങ്ങ്, കുരുമുളക്, കാപ്പി, കമുക്, പ്ലാവ്, മാവ് തുടങ്ങിയ കൃഷികൾ ചെയ്തുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.