തിരുവനന്തപുരം: ആന്റിപൈറസി സെൽ സംസ്ഥാനതലത്തിൽ വ്യാജ സിഡികൾ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ 16 പേർ അറസ്റ്റിലായി. മലപ്പുറം ജില്ലയിൽ എടരിക്കോട് ടികെ മൊബൈൽസ് ഷോപ്പുടമ അബ്ദുള്ള, ബായിസ്, തിരൂരിൽ ഫുട്പാത്തിൽ കച്ചവടം നടത്തിയ സുനിൽകുമാർ, മഞ്ചേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം എആർഎഫ്എജെ ഷോപ്പുടമ ജാഫർ, പെരിന്തൽമണ്ണ സിറ്റി മൊബൈൽസ് ഷോപ്പുടമ അബ്ദുൾ മുനീർ, തിരുവനന്തപുരം ജില്ലയിൽ അന്പലത്തറ എസ്എഎൽ നാജ് ടെക് സർവീസസ് ഷോപ്പുടമ ബിനൽ രാജ്, ബാലരാമപുരം വിജയ് മൊബൈൽസ് ഷോപ്പുടമ ബൈജു, ബാലരാമപുരം ആൽഫിയ ഗിഫ്റ്റ് സെന്റർ ഷോപ്പുടമ ഷാനവാസ്, കൊല്ലം ജില്ലയിൽ കരവാളൂർ അൽട്ടിമേറ്റ് മൊബൈൽസ് സല്യൂഷൻസ് ഷോപ്പുടമ പ്രശോഭ്, ചെങ്ങമനാട് എകെ മൊബൈൽസ് ഷോപ്പുടമ അനു വർഗീസ്, ആലപ്പുഴ ജില്ലയിൽ ഒഎൻകെ ജംഗ്ഷൻ കായംകുളം സ്കൈ മൊബൈൽസ് ഷോപ്പുടമ മുഹമ്മദ് സുഹൈൽ, അരൂർ ടൈം വേൾഡ് ഷോപ്പുടമ പി.കെ.സലീം, അരൂർ ആന്റണി ഫോണ് വേൾഡ് ഷോപ്പുടമ സി.എം.ആന്റണി, പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി മംഗലംപാലം ഫോർജി മൊബൈൽസ് ഷോപ്പുടമ അസീഫ്, വടക്കഞ്ചേരി സ്റ്റാർ ഹാഷ് മൊബൈൽസ് ഷോപ്പുടമ അഫ്സൽ, കാസർഗോഡ് ജില്ലയിൽ ഉപ്പള ഡ്രീം മൊബൈൽ ഷോപ്പ് നടത്തുന്ന സിനാൻ, കുന്പള ഒമാൻ പ്ലാസയിൽ എബിസിഒ ഷോപ്പുടമ അബ്ദുൽ നാസർ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മിക്ക മൊബൈൽ കടകളും പ്രധാന സ്കൂളുകളുടെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.
ഇവരിൽ നിന്നും പകർപ്പവകാശമില്ലാത്ത പുതിയ മലയാള സിനിമകളുടെയും അശ്ലീല വീഡിയോകളുടെയും ശേഖരവും ഇവ കോപ്പി ചെയ്യാൻ ഉപയോഗിച്ച കംപ്യൂട്ടർ, ഹാർഡ് ഡിസ്ക്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.
ക്രൈംബ്രാഞ്ച് ആന്റിപൈറസി സെൽ പോലീസ് സൂപ്രണ്ട് ബി.കെ പ്രശാന്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എം.ഇക്ബാൽ, ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രബാബു, ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടർമാരായ ജിംസ്റ്റൽ, രതീഷ്, ജെ.ആർ. രൂപേഷ് കുമാർ , സുരേന്ദ്രൻ ആചാരി, സിവിൽ പോലീസ് ഓഫീസർമാരായ സ്റ്റെർലിൻ രാജ്, സന്ദീപ്, അദിൻ അശോക്, സുബീഷ്, സ്റ്റാൻലി ജോണ്, ആദർശ് എന്നിവരും വിവിധ ലോക്കൽ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാരും പോലീസുദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.