അസീസി മൗണ്ടിലെ അമ്മമനസിനു നന്ദി ചൊല്ലി മോണ്ടിയുമായി അവർ മടങ്ങി
അസീസി മൗണ്ടിലെ അമ്മമനസിനു  നന്ദി ചൊല്ലി മോണ്ടിയുമായി അവർ മടങ്ങി
Saturday, August 12, 2017 2:20 PM IST
കൊച്ചി: ദൈവങ്ങളുടെ ശില്പങ്ങൾക്കൊപ്പം കാണാതായ മകൻ മോണ്ടിയുടെ ചിത്രവും ചേർത്തുവച്ചു കണ്ണീരോടെ പ്രാർഥിച്ച മാതാപിതാക്കൾക്ക് ഒടുവിൽ തങ്ങളുടെ ഓമനയെ തിരികെ ക്കിട്ടി. രണ്ടര മാസത്തോളം അമ്മമനസോടെ മകനെ സംരക്ഷിച്ച സമർപ്പിത സന്യാസിനിമാർക്ക് ഒരായിരം നന്ദി പറഞ്ഞ് അവർ മോണ്ടിയെയും കൂട്ടി ജന്മനാട്ടിലേക്കു മടങ്ങി.

ന്യൂഡൽഹി സ്വദേശിയായ പുരഞ്ജന്‍റെ ഇളയ മകൻ പന്ത്രണ്ടുവയസുകാരൻ മോണ്ടി കഴിഞ്ഞ ജൂണ്‍ ഒന്നിനാണു വഴിതെറ്റി കേരളത്തിലെത്തിയത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു കണ്ടെത്തിയ ഇവനു സംസാരിക്കാൻ സാധിക്കാത്തതിനാൽ ചൈൽഡ് ലൈൻ പ്രവർത്തകർ തലയോലപ്പറന്പിനടുത്തു നീർപ്പാറയിലുള്ള അസീസി മൗണ്ട് എച്ച്എസ്എസ് ഫോർ ഡഫിൽ എത്തിക്കുകയായിരുന്നു.

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) എറണാകുളം പ്രോവിൻസിനു കീഴിലുള്ള സ്ഥാപനത്തിൽ സന്യാസിനിമാരുടെ സംരക്ഷണത്തിലായിരുന്നു മോണ്ടി. ഡെവലപ്മെന്‍റ് സൈക്കോളജിയിൽ ഉപരിപഠനത്തിന്‍റെ ഭാഗമായി സ്കൂളിൽ പരിശീലനത്തിനെത്തിയ ചങ്ങനാശേരി സ്വദേശിനി റിൻസി, മോണ്ടിയിൽനിന്നു സ്വദേശവും മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും അറിയാൻ ശ്രമിച്ചു. സംസാരിക്കാനാവാത്തതും ചെറിയതോതിലുള്ള മാനസികപ്രശ്നങ്ങളും മോണ്ടിയിൽനിന്നു വിവരങ്ങൾ ലഭിക്കാൻ തടസമായി.


മോണ്ടിയുടെ കൈയിൽ പച്ചകുത്തിയ വിലാസത്തിൽനിന്നാണ് അവന്‍റെ മാതാപിതാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചത്. മാസങ്ങൾക്കു ശേഷം അന്വേഷണം ചെന്നെത്തിയതു ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനടുത്തുള്ള ചേരിയിൽ. സർക്കാർ അധികൃതരുടെ സഹായത്തോടെ മാതാപിതാക്കളെ വിവരമറിയിച്ചു. നഷ്ടമായ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ഇന്നലെ പുരഞ്ജനും ഭാര്യ അനിതയും നീർപ്പാറ അസീസിയിലെത്തി.
പരസ്പരം കണ്ടുമുട്ടിയതോടെ മോണ്ടിക്കും മാതാപിതാക്കൾക്കും സന്തോഷം നിയന്ത്രിക്കാനായില്ല. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനറ്റ് ഫ്രാൻസിസ്, ഹോസ്റ്റലിൽ മോണ്ടിയെ ശുശ്രൂഷിച്ച സിസ്റ്റർ റീന മേരി, സിസ്റ്റർ സുനി ഫ്രാൻസിസ്, മറ്റു സന്യാസിനിമാർ, സ്കൂളിലെ അധ്യാപകർ, വിദ്യാർഥികൾ, ചൈൽഡ് ലൈൻ പ്രവർത്തകർ എന്നിവരെല്ലാം വൈകാരിക നിമിഷങ്ങൾക്കു സാക്ഷികളായി.

ടാക്സി ഡ്രൈവറായ പുരഞ്ജന്‍റെ മൂന്നു മക്കളിൽ ഇളയവനാണു മോണ്ടി. കൊച്ചിയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിൽ നിയമനടപടികൾ പൂർത്തിയാക്കി മോണ്ടി മാതാപിതാക്കൾക്കൊപ്പം ഇന്നലെ ന്യൂഡൽഹിയിലേക്കു വണ്ടി കയറി. അസീസി മൗണ്ടിലെ സന്യാസിനിമാരുടെ വാത്സല്യനിറവിലേക്കു മടങ്ങിയെത്താനുള്ള മോഹം മോണ്ടി മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.