പി.സി. ജോർജിനെതിരേ വനിതാ കമ്മീഷൻ കേസെടുത്തു
പി.സി. ജോർജിനെതിരേ വനിതാ കമ്മീഷൻ കേസെടുത്തു
Monday, August 14, 2017 2:16 PM IST
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ പി.സി. ജോർജ് എംഎൽഎക്കെതിരേ കേരള വനിത കമ്മീഷൻ കേസെടുത്തു. പത്രസമ്മേളനത്തിലും ചാനൽ അഭിമുഖങ്ങളിലും എംഎൽഎ നടത്തിയ പരാമർശങ്ങൾ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ ചെയർപേഴ്സണ്‍ എം.സി. ജോസഫൈൻ അന്വേഷണോദ്യോഗസ്ഥനായ ഡയറക്ടർ വി.യു. കുര്യാക്കോസിനു നിർദേശം നൽകി.

കേസ് രജിസ്റ്റർ ചെയ്ത വിവരം അറിയിച്ചുകൊണ്ടു നിയമസഭാ സ്പീക്കർക്ക് ഇന്നലെ കത്തു നൽകി. മൊഴി രേഖപ്പെടുത്തുന്നതിനുള്ള അനുമതി തേടി വിശദമായ കത്ത് ഈ ആഴ്ച തന്നെ സ്പീക്കർക്കു നൽകുമെന്നു വനിതാ കമ്മീഷൻ അറിയിച്ചു. നിയമനടപടിയുടെ പേരിൽ വനിതാ കമ്മീഷനെതിരേ പി.സി. ജോർജ് നടത്തിയ പ്രസ്താവന പദവി മറന്നുള്ളതാണെന്ന് ചെയർപേഴ്സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


സ്ത്രീകൾക്കെതിരായ ഏതുതരം അതിക്രമങ്ങളെക്കുറിച്ചും അറിവു ലഭിച്ചാൽ സ്വമേധയാ കേസെടുക്കുന്നതിനു വനിതാ കമ്മീഷന് അധികാരമുണ്ട്. ഈ സാഹചര്യത്തിലാണ് അപകീർത്തി പരാമർശങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.