കെണിയൊരുക്കുന്ന കളിക്കൂട്ട്!
കെണിയൊരുക്കുന്ന കളിക്കൂട്ട്!
Wednesday, August 16, 2017 2:08 PM IST
വലകെട്ടി വിഷച്ചിലന്തികൾ / ജോൺസൺ പൂവന്തുരുത്ത്-1

സ്കൂളിൽനിന്നു തിരിച്ചെത്തിയാൽ ഉടൻ ആഹ്ലാദ് (യഥാർഥ പേരല്ല) ഒറ്റയോട്ടമാണു പഠനമുറിയിലേക്ക്. പഠിക്കാനുള്ള ആവേശത്തിനുള്ള ഓട്ടമാണെന്നു കരുതിയാൽ തെറ്റി. പഠനമുറിയിൽ വച്ചിരിക്കുന്ന കംപ്യൂട്ടറിനു മുന്നിലേക്കാണ് ഓട്ടം. കംപ്യൂട്ടർ ഓണ്‍ ചെയ്തതിനു ശേഷമാണ് ഈ എട്ടാം ക്ലാസുകാരൻ യൂണിഫോം വരെ മാറുന്നത്. കംപ്യൂട്ടർ-വീഡിയോ ഗെയിം ആണ് ആഹ്ലാദിനു ഹരം. മണിക്കൂറുകൾ കംപ്യൂട്ടറിനു മുന്നിലിരുന്നു ഗെയിം കളിച്ചാലും അവനു മതിയാകില്ല. അല്പസമയം വീണുകിട്ടിയാൽ ഉടൻ അവൻ കംപ്യൂട്ടറിനു മുന്നിലെത്തും.

കൂട്ടുകാരെ കാണുന്പോഴും സ്കൂളിലേക്കുള്ള ബസ് യാത്രയിലുമെല്ലാം അവന്‍റെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന് ഈ ഗെയിമുകളാണ്. കംപ്യൂട്ടറിനു മുന്നിൽ മകന്‍റെ ചടഞ്ഞുകൂടിയുള്ള ഇരിപ്പു കൂടിയപ്പോഴാണ് ഇതു തീക്കളിയാണെന്ന് അവന്‍റെ മാതാപിതാക്കൾക്കു തോന്നിത്തുടങ്ങിയത്. പുറത്തു കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകാനും അവനിപ്പോൾ താത്പര്യം തീരെയില്ല. മാതാപിതാക്കൾ നിർബന്ധിച്ചു പറഞ്ഞുവിട്ടാലും അല്പം കഴിയുന്പോൾ കളി നിർത്തി അവൻ വീണ്ടും കംപ്യൂട്ടറിനു മുന്നിലെത്തും. ആദ്യമൊക്കെ മകന്‍റെ കംപ്യൂട്ടർപ്രേമത്തിൽ ആ രക്ഷാകർത്താക്കൾക്ക് അഭിമാനമാണു തോന്നിയത്. മകൻ ഐടി ജീനിയസ് ആകാനുള്ള പുറപ്പാടാണെന്ന് അവർ സ്വപ്നംകണ്ടു. മറ്റുള്ളവരോടു മകന്‍റെ കംപ്യൂട്ടർ ഉപയോഗത്തിലുള്ള മികവിനെക്കുറിച്ച് അവർ അഭിമാനത്തോടെ പറയുമായിരുന്നു.

ഗെയിം ഭ്രമം

എന്നാൽ, ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് ആ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. വീഡിയോ ഗെയിമുകളോടുള്ള അമിതമായ ഭ്രമമാണു മകനെ പിടികൂടിയിരിക്കുന്നതെന്നു വൈകാതെ അവർക്കു മനസിലായി. ഗെയിം കളിക്കുന്നതിൽനിന്ന് അവനെ വിലക്കിയാൽ ആകെ അസ്വസ്ഥനാകുന്ന സ്ഥിതിയായി. പഠനവും താളംതെറ്റിത്തുടങ്ങി. മകന്‍റെ മാറ്റത്തിൽ ആകുലരായി കഴിയുന്നതിനിടെയാണ് ആരോ ഉപദേശിച്ചതനുസരിച്ചു മധ്യകേരളത്തിലെ ഒരു കൗണ്‍സലിംഗ് സെന്‍ററിലേക്ക് ആഹ്ലാദിനെയുമായി മാതാപിതാക്കൾ എത്തിയത്. ആഴ്ചകൾ നീണ്ട കൗണ്‍സലിംഗിനൊടുവിൽ അവന്‍റെ മനസിൽ വേരുറച്ചിരുന്ന ഗെയിം ഭ്രാന്തിനെ പിഴുതെറിയാനായി, പതിയെ പതിയെ അവന്‍റെ പ്രസരിപ്പ് തിരിച്ചെത്തി. ഇതിനിടെ, പിതാവ് അവൻ ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ വിശദമായി പരിശോധിച്ചു. ഡസൻ കണക്കിനു വീഡിയോ-കംപ്യൂട്ടർ ഗെയിമുകളാണ് അതിൽ ഉണ്ടായിരുന്നത്. അതു വിശദമായി പരിശോധിച്ച ആ പിതാവിനു നടുക്കമാണുണ്ടായത്. ഏതാണ്ട് ബഹുഭൂരിപക്ഷം ഗെയിമുകളുടെയും വിഷയം യുദ്ധവും വെടിവയ്പും പകരംവീട്ടലുമൊക്കെയാണ്. ഡെവിളിനെ കഥാപാത്രമാക്കിയ പല ഗെയിമുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.


ഡെവിൾ കെണി

ഇത് ആഹ്ലാദിൽ ഒതുങ്ങുന്ന കഥയല്ല, ലോകമെന്പാടുമുള്ള കുട്ടികളുടെ മുന്നിൽ പതിയിരിക്കുന്ന അപകടക്കെണിയാണിത്. മനഃശാസ്ത്രജ്ഞരും ശിശുരോഗ വിദഗ്ധരും മതനേതാക്കളുമൊക്കെ പലവട്ടം മുന്നറിയിപ്പുകൾ നല്കിക്കഴിഞ്ഞു. കംപ്യൂട്ടർ- വീഡിയോ ഗെയിമുകളോടുള്ള പ്രതിപത്തി പലപ്പോഴും കുട്ടികളെ മാനസിക സംഘർഷങ്ങളിലേക്കും അടിമത്തത്തിലേക്കും നയിക്കുകയാണ്. വീഡിയോ ഗെയിം മാർക്കറ്റിൽ ആഗോള ഭീമൻമാരായ കന്പനികൾ തന്നെയുണ്ട്. ദിനംപ്രതി ഇങ്ങനെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പുതിയ പുതിയ വീഡിയോ ഗെയിമുകൾ പുറത്തിറങ്ങുന്നു. എന്നാൽ, ഇവയിൽ നല്ലൊരു ശതമാനത്തിന്‍റെയും വിഷയവും കഥാപാത്രങ്ങളും നെഗറ്റീവ് ചിന്താഗതികൾ വളർത്തുന്നവയാണ്.
ഡെവിളിനെ കഥാപാത്രങ്ങളാക്കിയും സാത്താനികമായ ആശയങ്ങൾ വിഷയമാക്കിയുമൊക്കെയാണു പല വീഡിയോ ഗെയിമുകളും പുറത്തിറങ്ങുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെയാണു മാതാപിതാക്കൾ കുട്ടികൾക്ക് ഇവയൊക്കെ വാങ്ങി നല്കുന്നത്. കുട്ടികൾ ഇന്‍റർനെറ്റിൽനിന്നും മറ്റും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യുന്നുണ്ട്.

കുഞ്ഞുമനസുകളിൽ

കുട്ടികളുടെ മനോഭാവങ്ങളും ചിന്താഗതികളുമൊക്കെ ഉറയ്ക്കുന്ന പ്രായത്തിൽ ഇത്തരം ആശയങ്ങളും സന്ദേശങ്ങളും അവരിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്നത് എത്രത്തോളം അപകടകരമായിരിക്കുമെന്നതു പറയേണ്ടതില്ല. വിവിധ രാജ്യങ്ങളിലെ കുട്ടികൾക്കിടയിൽ വൻ സ്വാധീനം നേടാൻ കഴിഞ്ഞിട്ടുള്ള പല വീഡിയോ ഗെയിമുകളിലും ഒളിച്ചിരിക്കുന്ന അപകടങ്ങൾ ഈ രംഗത്തു പഠനങ്ങൾ നടത്തുന്ന വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാത്താൻപ്രേമികൾ ഉൾപ്പെടെയുള്ള തിന്മയുടെ ശക്തികൾ വിനോദ വ്യവസായത്തെ ആശയപ്രചാരണത്തിനു ശക്തമായി ഉപയോഗിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ ഇതിനോടു ചേർത്തു വായിക്കുന്പോഴാണു കുട്ടികളുടെ മുന്നിലൊരുക്കിയിരിക്കുന്ന കെണികളുടെ ആഴം വ്യക്തമാകുന്നത്. വീഡിയോ ഗെയിമുകളെല്ലാം കുഴപ്പങ്ങളാണെന്നല്ല ഇത് അർഥമാക്കുന്നത്. എന്നാൽ, ഈ രംഗത്തു വിവേകപൂർവമുള്ള തെരഞ്ഞെടുപ്പുകളും ജാഗ്രതയും വേണമെന്നു ചുരുക്കം.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.