സ്കൂളിൽ ആർഎസ്എസ് മേധാവി ദേശീയപതാക ഉയർത്തി; പ്രധാനാധ്യാപകനെതിരേ കേസെടുക്കും
Wednesday, August 16, 2017 2:30 PM IST
പാലക്കാട്: ജില്ലാ ഭരണകൂടത്തിന്‍റെ വിലക്കു ലംഘിച്ച് ആർഎസ്എസ് മേധാവി സ്കൂളിൽ ദേശീയപതാക ഉയർത്തിയ സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ കേസെടുക്കും. സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനും പൊതുവിദ്യാഭ്യാസ വകുപ്പിനും നല്കുമെന്നു ജില്ലാ കളക്ടർ പി. മേരിക്കുട്ടി അറിയിച്ചു. സ്കൂൾ അധികൃതർക്കെതിരേ കേസെടുക്കാനും കളക്ടർ എസ്പിക്കു നിർദേശം നല്കിയിട്ടുണ്ട്.

പാലക്കാട് മൂത്താൻതറ കർണകിയമ്മൻ സ്കൂളിലാണ് ചൊവ്വാഴ്ച മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയത്. എയ്ഡഡ് സ്കൂളിൽ പതാക ഉയർത്താൻ പ്രധാനാധ്യാപകനോ ജനപ്രതിനിധികൾക്കോ മാത്രമാണ് അധികാരമെന്നു നേരത്തേ ജില്ലാ കളക്ടർ സ്കൂൾ മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ മാത്രമേ ദേശീയപതാക ഉയർത്താൻ പാടുള്ളൂവെന്നു കഴിഞ്ഞദിവസം സർക്കാർ ഉത്തരവും ഇറക്കിയിരുന്നു. ഇതു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംഭവത്തിനു മണിക്കൂറുകൾക്കു മുമ്പ് ഡിവൈഎസ്പി, തഹസിൽദാർ എന്നിവർ പ്രധാന അധ്യാപകനു നോട്ടീസ് നല്കുകയുമുണ്ടായി. എന്നാൽ ഇതു ലംഘിച്ചാണ് സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിൽ ആർഎസ്എസ് മേധാവി പതാക ഉയർത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.