നടിയെ ആക്രമിച്ച സംഭവം: മാഡം ആരെന്നു സുനി വെളിപ്പെടുത്തിയില്ല
നടിയെ ആക്രമിച്ച സംഭവം: മാഡം ആരെന്നു സുനി വെളിപ്പെടുത്തിയില്ല
Wednesday, August 16, 2017 2:37 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ സുനിൽ കുമാർ (പൾസർ സുനി) ഗൂഢാലോചനയ്ക്കു പിന്നിലുള്ള മാഡത്തെ സംബന്ധിച്ച് വെളിപ്പെടുത്തിയില്ല. അജ്ഞാത മാഡത്തെക്കുറിച്ച് ഉച്ചയോടെ വെളിപ്പെടുത്തുമെന്ന് ഇന്നലെ രാവിലെ സുനി വ്യക്തമാക്കിയിരുന്നെങ്കിലും ഇതിനു സമയം നൽകാതെ പോലീസ് കോടതി നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സുനിയെ ജയിലിലേക്കു മാറ്റി.

നടിയെ ആക്രമിച്ച സംഭവത്തിലും മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും സുനിയുടെ റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ചതിനാൽ പ്രതിയെ യഥാക്രമം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും എറണാകുളം എസിജെഎം കോടതിയിലും ഹാജരാക്കേണ്ടിയിരുന്നു. സുനിയെ ആദ്യം അങ്കമാലി കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും എറണാകുളം എസിജെഎം കോടതിയിലേക്കാണു കൊണ്ടുവന്നത്.

മാഡത്തെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉച്ചയോടെ അങ്കമാലി കോടതിയിൽ വെളിപ്പെടുത്തുമെന്ന മറുപടിയും സുനി നൽകി. മാഡം സിനിമാ മേഖലയിൽതന്നെ പ്രവർത്തിക്കുന്നയാളാണെന്നു സുനി വീണ്ടും ആവർത്തിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ, എസിജെഎം കോടതി സുനിയുടെ റിമാൻഡ് കാലാവധി നീട്ടിയതിനു പിന്നാലെ അങ്കമാലി കോടതിയിൽ ഹാജരാക്കാതെതന്നെ റിമാൻഡ് കാലാവധി നീട്ടി വാങ്ങാൻ പോലീസിനു കഴിഞ്ഞു.
പ്രതിയെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയത് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ അങ്കമാലി കോടതിയിൽ എത്തിക്കാതെതന്നെ സുനിയുടെ റിമാൻഡ് കാലാവധി നീട്ടിവാങ്ങുകയായിരുന്നു. രണ്ടു കേസിലും 30 വരെയാണു സുനിയുടെ റിമാൻഡ് കാലാവധി നീട്ടിയത്. എസിജെഎം കോടതിയിൽനിന്നും തിരികെ എറണാകുളം ജില്ലാ ജയിലിലേക്കുതന്നെ എത്തിച്ച സുനി, താൻ പറഞ്ഞു പറ്റിക്കുകയല്ലെന്നും എല്ലാം അങ്കമാലി കോടതിയിൽ പറയുമെന്നും വീണ്ടും ആവർത്തിച്ചു.


കേസിൽ പിടിക്കപ്പെട്ടതു മുതൽ ഗൂഢാലോചനയ്ക്കു പിന്നിൽ മാഡമുണ്ടെന്നായിരുന്നു സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ, ഇത് ആരാണെന്നു വ്യക്തമാക്കാൻ പ്രതി തയാറായിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ആഴ്ചയാണു തന്‍റേതു കെട്ടുകഥയല്ലെന്നും വിഐപിക്ക് ഇക്കാര്യങ്ങൾ വ്യക്തമായി അറിയാമെന്നും സുനി വെളുപ്പെടുത്തിയത്. 16-ാം തീയതിക്കുള്ളിൽ മാഡത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ വിഐപി പുറത്തു പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നും മാധ്യമങ്ങളെ അറിയിച്ചിരുന്നു. മാഡത്തെ സംബന്ധിച്ചുള്ള ഒരു കാര്യവും ഇതുവരെ പുറത്തുവരാത്ത സാഹചര്യത്തിൽ പൾസർ സുനി ഇന്നലെ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുമെന്നായിരുന്നു കരുതിയിരുന്നത്. ഇതിനിടെ, നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്കു പുറമെയുള്ള ആറു പ്രതികളുടെയും റിമാൻഡ് കാലാവധിയും അങ്കമാലി കോടതി 30 വരെ നീട്ടി. ആറു പ്രതികളെയും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.

ചില നടിമാർക്കുകൂടി പങ്ക്: ആളൂർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാഡം എന്നു വിളിക്കുന്നയാളെ കൂടാതെ ഒന്നോ രണ്ടോ നടിമാർക്കുകൂടി പങ്കുള്ളതായി പൾസർ സുനിയുടെ അഭിഭാഷകനായ ബി.എ. ആളൂർ. ഇതു സംബന്ധിച്ച് സുനി തന്നോട് പറഞ്ഞിരുന്നതായും സുനി തന്നെ അക്കാര്യത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുനിൽ കുമാറിനെ ഇന്നലെ അങ്കമാലി കോടതിയിൽ എത്തിക്കാതിരുന്നതു ഗൂഢാലോചനയുടെയും ഒത്തുകളിയുടെയും ഭാഗമാണ്. ഇതിനെതിരേ കോടതിയിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. മാഡത്തെ സംബന്ധിച്ച് സുനി വെളിപ്പെടുത്തൽ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഗൂഢാലോചനാക്കേസിൽ പലരുടെയും പേരുകൾ പുറത്തുവരാതിരിക്കാനാണു പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.