കുടിവെള്ളക്ഷാമം: അഞ്ച് ജില്ലകളിൽ പ്രത്യേക കരുതൽ
Thursday, August 17, 2017 1:47 PM IST
തിരുവനന്തപുരം: ജലലഭ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് പൈപ്പുകൾ ബന്ധിപ്പിച്ച് ജലദൗർലഭ്യമുള്ളയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതികൾ പരിഗണിക്കാൻ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അതേസമയം ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ ജലമുള്ള സ്ഥലത്ത് ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

കാലവർഷത്തിൽ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വാട്ടർ അഥോറിറ്റി, ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, ജലനിധി ഉദ്യോഗസ്ഥരുമായി മന്ത്രി വീഡിയോ കോണ്‍ഫറൻസിലൂടെ നടത്തിയ ചർച്ചയിലാണു നിർദേശം.


കഴിഞ്ഞ വർഷം കഠിന വരൾച്ചയുണ്ടായ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ കരുതൽ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ആദ്യഘട്ട നവീകരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ള കുളങ്ങളുടെയും ചിറകളുടെയും ഡിപിആർ തയാറാക്കി ഭരണാനുമതിക്ക് സമർപ്പിക്കണം. ഭരണാനുമതി ലഭിക്കുന്ന പ്രവൃത്തികൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.