അനൂപ് ജേക്കബിനെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി
അനൂപ് ജേക്കബിനെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി
Friday, August 18, 2017 1:50 PM IST
കൊച്ചി: റേഷൻകടയുടെ ലൈസൻസ് പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടു മുൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

മുൻ മന്ത്രിക്കെതിരേ തെറ്റായ പരാതി നൽകിയ മൂലമറ്റം സ്വദേശി വി.ഒ. അഗസ്തിക്കെതിരേ നടപടിയെടുക്കാനാവുമെന്നും സിംഗിൾ ബെഞ്ചിന്‍റെ വിധിയിൽ പറയുന്നു. കേസ് റദ്ദാക്കാൻ അനൂപ് ജേക്കബ് നൽകിയ ഹർജി പരിഗണിച്ചാണു സിംഗിൾബെഞ്ചിന്‍റെ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം അനൂപിനെതിരേ തെളിവുകളില്ലെന്നും മന്ത്രിയായിരുന്ന അനൂപ് ജേക്കബ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തില്ലെന്നുമായിരുന്നു ഹർജിയിൽ വിജിലൻസ് നൽകിയ റിപ്പോർട്ട്.

2015 ഒക്ടോബർ 14നു ഭക്ഷ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്ന് ഇടുക്കി പെരിങ്ങാശേരിയിലെ ഒരു റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ജില്ലാ സപ്ലൈ ഓഫീസർ ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്തു റേഷൻ കടയുടമ നൽകിയ നിവേദനം പരിഗണിച്ച അനൂപ് ജേക്കബ് സസ്പെൻഷൻ ഒഴിവാക്കി നൽകി.


കണക്കുകളിലുൾപ്പെടെ ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്ത ലൈസൻസ് പുനഃസ്ഥാപിച്ച മന്ത്രിയുടെ നടപടി അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണെന്ന് ആരോപിച്ചാണ് അഗസ്തി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. തുടർന്ന് കോടതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നിർദേശം നൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.