ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് എൻജിൻ വേർപെട്ടു
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് എൻജിൻ വേർപെട്ടു
Friday, August 18, 2017 2:25 PM IST
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ എൻജിൻ ബോഗിയിൽ നിന്നു വേർപെട്ടു പോയി. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ചെന്നൈ മെയിലിന്‍റെ എൻജിനാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷനടുത്തുവച്ച് വേർപെട്ടുപോയത്. വേഗം കുറച്ചിരുന്നതിനാൽ അപകടമൊഴിവായി. എങ്കിലും അപകടത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തിയിലായി. അപകടം നടക്കുമ്പോൾ വ്യവസായ മന്ത്രി എ.സി. മൊയ്തീനും ട്രെയിനിലുണ്ടായിരുന്നു.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും റെയിൽവേ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നു യാത്രക്കാരുമായി പുറപ്പെട്ട ചെന്നൈ മെയിൽ കൊച്ചുവേളി സ്റ്റേഷൻ കടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.


എൻജിൻ വേർപെട്ടു പോയതു യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ട്രെയിനിന്‍റെ ജനറേറ്റർ വാനുമായി ബന്ധിപ്പിക്കുന്ന കപ്ലിംഗിലുണ്ടായ പിഴവാണ് അപകട കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. കുറെ ദൂരം പോയ എൻജിൻ തിരിച്ചുകൊണ്ടുവന്ന് അറ്റകുറ്റപ്പണികൾക്കു ശേഷം സർവീസ് പുനഃരാരംഭിച്ചു. കൊച്ചുവേളിയിൽ ഇതിനു മുമ്പും സമാന സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.