കുറുന്പുകാട്ടിയ കുട്ടിക്കൊന്പൻ ചതുപ്പിൽപ്പെട്ടു, താപ്പാന താങ്ങായി
കുറുന്പുകാട്ടിയ കുട്ടിക്കൊന്പൻ ചതുപ്പിൽപ്പെട്ടു, താപ്പാന താങ്ങായി
Saturday, August 19, 2017 11:43 AM IST
കോട്ടയം: കുറുന്പുകാട്ടിയ കുട്ടികൊന്പൻ വിരണ്ടോടി ചതുപ്പിൽ അകപ്പെട്ടു. മൂന്നു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ താപ്പാനയെ ഉപയോഗിച്ചാണു കുട്ടിക്കൊന്പനെ കരയ്ക്കു കയറ്റിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു കാരാപ്പുഴ അന്പലക്കടവിലെ പാറക്കുളത്തായിരുന്നു സംഭവം.

കോട്ടയം സ്വദേശിയുടെ വിശ്വനാഥൻ എന്ന കൊന്പനാണ് ഓടിയത്. തളയ്ക്കാൻ കൊണ്ടുപോകുന്നവഴി കുസൃതികാട്ടി പിണങ്ങി ഓടുകയായിരുന്നു. അടുത്തുള്ള മതിൽ ഇടിച്ചുതകർത്ത ശേഷം അരകിലോമീറ്ററോളം പാപ്പാനെ അനുസരിക്കാതെ നടന്നു. ഇടുങ്ങിയ വഴിയിലൂടെ നടന്നുനീങ്ങിയ ആന പാറക്കുളത്തുള്ള പാടത്തെ ചതുപ്പിലേക്കു കാലുതെറ്റി വീഴുകയായിരുന്നു. കരയ്ക്കെത്തിക്കാൻ പോലീസും പാപ്പാന്മാരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആന വഴങ്ങിയില്ല. കയറിവരാൻ മടികാട്ടുകയും ചിന്നം വിളിക്കുകയും ചെയ്തു.


ഇതോടെ ആനയിടഞ്ഞെന്ന വാർത്ത പരന്നു. ആളുകൾ പാടത്തും കരയിലുമായി തടിച്ചുകൂടി. മൂന്നു മണിക്കൂർ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ മറ്റൊരു താപ്പാനയെ വരുത്തി വടം ഉപയോഗിച്ചാണു കരയ്ക്കു കയറ്റിയത്. ആനയുടെ പിറകിൽ ചെറിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്. കോട്ടയത്തെ ഭാരത് ആശുപത്രി ഉടമയുടേതാണ് കുട്ടിക്കൊന്പൻ. ഇവരുടെതന്നെ ഉടമസ്ഥതയിലുള്ള വിനോദ് എന്ന താപ്പാനയെയാണ് കൊന്പനെ ചതുപ്പിൽനിന്നു കരകയറ്റാൻ എത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.