ജോലി വാഗ്ദാനംചെയ്തു തട്ടിപ്പെന്നു പരാതി; ഡോക്ടർക്കെതിരേ കേസ്
Sunday, August 20, 2017 11:45 AM IST
കുറവിലങ്ങാട്: കാനഡയിൽ നഴ്സിംഗ് ജോലിവാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ സ്വദേശിയായ ഡോ.സജി സൈമണെതിരെയാണു കുറവിലങ്ങാട്, ചങ്ങനാശേരി പോലീസ് കേസ് എടുത്തിരിക്കുന്നത്. കുറവിലങ്ങാട്, ചങ്ങനാശേരി, ആർപ്പൂക്കര തുടങ്ങിയ പ്രദേശങ്ങളിലെ ഏഴിലധികം പേരിൽനിന്നു കാൽ ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പരാതി.

ഇരകളായവർ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയെത്തുടർന്നു കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരമാണു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.പെന്തകോസ്ത് പാസ്റ്ററായ ഡോ. സൈമണ്‍ കാനഡയിലെ ടൊറാൻഡോയിലുള്ള മൗണ്ട് സിയോൻ ഹോസ്പിറ്റലിൽ ആറു മാസത്തിനകം നഴ്സിംഗ് ജോലിവാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്താണ് ഉദ്യോഗാർഥികളെ കബളിപ്പിച്ചതെന്നു പരാതിയിൽ പറയുന്നു.

നഴ്സുമാരുടെ പക്കൽനിന്നു രണ്ടര മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് ഇയാൾ വാങ്ങിയെടുത്തത്. പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും വീസ ലഭിക്കാതെ വന്നതോടെ ഉദ്യോഗാർഥികൾ പലരും പോലീസിനെ സമീപിക്കുകയായിരുന്നു. കുറവിലങ്ങാട് വെള്ളായിപ്പറന്പിൽ അനിൽ, കങ്ങഴ ആലയ്ക്കൽ ലില്ലിക്കുട്ടിആന്‍റണി, കങ്ങഴ വട്ടപ്പുരയിടത്തിൽ ലീലാമ്മ വർഗീസ്, പുഴവാത് മേച്ചിറശേരിൽ ഔസേഫ്, ആർപ്പൂക്കര കല്ലംചിറ ഏബ്രഹാം കുര്യൻ എന്നിവരുടെ പരാതിയിൽ കുറവിലങ്ങാട്, ചങ്ങനാശേരി എന്നീ പോലീസ് സ്റ്റേഷനുകളിലാണു ഡോ.സജി സൈമണെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


കാനഡയിൽ പെന്തക്കോസ്ത് വിഭാഗത്തിന്‍റെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റലിലേക്കാണ് ഇവർക്കു ജോലിവാഗ്ദാനം ചെയ്തിരുന്നത്. ബാങ്ക് അക്കൗണ്ട് മുഖേനയാണു ഡോക്ടറെ നേരിൽ കണ്ടിട്ടില്ലാത്ത പലരും പണം കൈമാറിയതും വഞ്ചിക്കപ്പെട്ടതും.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പ്രത്യേക സംഘം രൂപീകരിച്ചു ഡോക്ടർക്കായി തെരച്ചിലാരംഭിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുള്ള ഇയാൾക്കായി അന്വേഷണ സംഘം അടുത്ത ദിവസം ആന്ധ്രയിലേക്കു തിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.