മുനവച്ച ചോദ്യങ്ങളുമായി പ്രതിപക്ഷം: ചോദ്യോത്തരവേള കലുഷിതമായി
മുനവച്ച ചോദ്യങ്ങളുമായി പ്രതിപക്ഷം:  ചോദ്യോത്തരവേള കലുഷിതമായി
Monday, August 21, 2017 12:51 PM IST
തിരുവനന്തപുരം: മുനവച്ച ചോദ്യങ്ങളുമായി പ്രതിപക്ഷം ഇന്നലെ ചോദ്യോത്തര വേളയിൽ എത്തിയതോടെ ചോദ്യോത്തരവേള കലുഷിതമായി. ഗതാഗതമന്ത്രി തോമസ് ചാണ്ടിയോടുള്ള ചോദ്യത്തിൽ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചതാണ് പ്രകോപനത്തിനു കാരണമായത്. ഇതു ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള ബഹളത്തിനും കാരണമായി.

ഇതിനിടെ സ്പീക്കർ ഇടപെട്ടെങ്കിലും ബഹളം തുടർന്നു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച എൻ. ഷംസുദീൻ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് അങ്ങേക്കെതിരേ ഉയർന്ന അന്വേഷണത്തെക്കുറിച്ച് അഭിപ്രായം എന്താണ് എന്ന ചോദ്യവുമായാണ് അവസാനിപ്പിച്ചത്. അപ്പോഴേക്കും പ്രതിപക്ഷാംഗങ്ങൾ തോമസ് ചാണ്ടിക്കെതിരേ മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ടായിരുന്നു. നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യങ്ങൾ വിവരക്കേടുകൊണ്ടാണെന്നും തോമസ് ചാണ്ടി തിരിച്ചടിച്ചു. അടുത്ത ചോദ്യം ചോദിക്കുന്നതിനായി എഴുന്നേറ്റ എൻ.എ. നെല്ലിക്കുന്ന് ഭൂമി കൈയേറ്റത്തിനിടെ അങ്ങ് കെഎസ്ആർടിസിയെക്കൂടി രക്ഷപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചു. നിയമവിരുദ്ധമായി ഒരു സെന്‍റ് ഭൂമിയെങ്കിലും സമ്പാദിച്ചെന്ന് തെളിയിച്ചാൽ തന്‍റെ മുഴുവൻ സമ്പാദ്യവും നെല്ലിക്കുന്നിന് നൽകാമെന്നായിരുന്നു തോമസ് ചാണ്ടിയുടെ മറുപടി.


ഇതിനിടെ ശബ്ദമുയർത്തിയ പി.ടി. തോമസിനോടു തോമസ് ചാണ്ടി കയർത്തു. പി.ടി അവിടിരിക്ക്, പി.ടി അല്ലല്ലോ പ്രതിപക്ഷ നേതാവ് എന്നു പറഞ്ഞതോടെ പി.ടി. തോമസിനു പിന്തുണയുമായി പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റു. ഭരണപക്ഷാംഗങ്ങളും ഒച്ചവച്ചതോടെ സഭയിൽ ആക്രോശവും അട്ടഹാസവും മുഴങ്ങി. ഇതോടെ സ്പീക്കർ ഇടപെട്ടു. ഓരോന്നു പറഞ്ഞു മന്ത്രിയെ ചൊടിപ്പിച്ചിട്ട് എന്തിനാണ് ഒച്ചവയ്ക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. അതിനുശേഷം അൻവർ സാദത്ത് ആരോപണവുമായി എഴുന്നേറ്റപ്പോഴും സ്പീക്കർ ഇടപെട്ടു. തുടർന്ന് അദ്ദേഹത്തിന്‍റെ മൈക്കും ഓഫ് ചെയ്തു. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ട് സ്പീക്കർ അംഗത്തിനുള്ള അവകാശം ലംഘിക്കുകയല്ലേ എന്നു ചോദിച്ചു. പ്രസ്താവനകളും ആരോപണങ്ങളും ഉന്നയിക്കാൻ ചോദ്യോത്തര വേള ഉപയോഗപ്പെടുത്തരുതെന്നു സ്പീക്കർ പ്രതികരിച്ചു. ചോദ്യോത്തരം കേൾക്കണമെന്നുള്ളവർ ഇയർ ഫോണ്‍ ഉപയോഗിക്കുക, ബാക്കിയൊന്നും രേഖയിൽ ഉണ്ടാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.