ലൈഫ് പദ്ധതി കരട് ലിസ്റ്റ് പ്രഖ്യാപനം 30ലേക്ക് നീട്ടി
Tuesday, August 22, 2017 12:05 PM IST
മങ്കൊന്പ്: സംസ്ഥാന സർക്കാർ ഭവന രഹിതർക്കായി ആവിഷ്കരിച്ച ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള നിബന്ധനകളും മാ നദണ്ഡങ്ങളും പ്രായോഗികമല്ലെന്നു ആക്ഷേപം. ഇതേത്തുടർന്ന് ഇന്നു നടക്കേണ്ടിയിരുന്ന ലൈഫ് കരട് ലിസ്റ്റ് പ്രഖ്യാപനം 30ലേക്കു മാറ്റിവച്ചു.

സംസ്ഥാന ലൈഫ്മിഷന്‍റെ നിർദേശപ്രകാരം മിക്കയിടത്തും ലിസ്റ്റ് പൂർത്തിയാകാഞ്ഞതിനെത്തുടർന്നാണ് നടപടി. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത ഭവനരഹിതർ, ഭവനം പൂർത്തിയാക്കാത്തവർ, നിലവിലെ പാർപ്പിടം വാസയോഗ്യമല്ലാത്തവർ എന്നിവർക്കു സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, ലൈഫ് മിഷൻ നൽകിയിരിക്കുന്ന നിർദേശപ്രകാരം മിക്ക ഗുണഭോക്താക്കളും അയോഗ്യരാകുമെന്നതാണു പ്രധാന പ്രശ്നം.

68 ചോദ്യങ്ങളും ഉത്തരങ്ങളുമുള്ള മാർഗരേഖയിൽ 59, 60, 61 നന്പരുകളിലുള്ള നിർദേശങ്ങളാണ് ഏറെപ്പേരെ അയോഗ്യരാക്കുന്നത്. റേഷൻകാർഡ് ഇല്ലാത്തതിന്‍റെ പേരിൽ അർഹരായവർക്കു വീടു നിഷേധിക്കപ്പെടുന്ന വ്യവസ്ഥകളാണിത്. മേൽപ്പറഞ്ഞ മൂന്നു വ്യത്യസ്ത ചോദ്യങ്ങൾക്കും ഒരേ ഉത്തരമാണു നൽകിയിരിക്കുന്നത്. ഒരു റേഷൻകാർഡിൽ പേരുള്ളവരെയാണ് ഒരു കുടുംബം എന്നു വിവക്ഷിച്ചിട്ടുള്ളത്.


ഒരു റേഷൻകാർഡിൽ പേരുള്ളവരിൽ ആർക്കെങ്കിലും സ്വന്തമായി വീടുള്ള പക്ഷം പ്രസ്തുത റേഷൻകാർഡിൽ പേരുള്ള ആരെയും ഗുണഭോക്താവായി പരിഗണിക്കില്ല. ഇതിൻപ്രകാരം റേഷൻ കാർഡില്ലാത്ത കുടുംബങ്ങളെ നിലവിലെ മാർഗരേഖ പ്രകാരം പരിഗണിക്കാൻ സാധ്യമല്ല. അതായത് ഒരു കുടുംബത്തിൽ റേഷൻ കാർഡിൽ പേരുള്ള വിവാഹിതരായ എത്ര ആണ്‍മക്കളുണ്ടെങ്കിലും അവർക്കാർക്കും വീടിനു അർഹതയില്ല. മക്കൾക്കു സ്വത്തും വീടും നൽകിയ ശേഷം ഭവനരഹിതരായവരെ പട്ടികയിൽ ഉൾക്കൊള്ളിക്കാൻ പാടില്ലെന്ന് 27-ാമത്തെ നിർദേശത്തിൽ പറയുന്നു.

എന്നാൽ, പദ്ധതി വരുന്നതറിഞ്ഞ് ഉണ്ടായിരുന്ന വീട് വിറ്റശേഷം ലിസ്റ്റിൽ ഇടം പിടിച്ചവരുമുണ്ട്. റേഷൻ കാർഡില്ലാത്തതിന്‍റെ പേരിൽ ലിസ്റ്റിൽനിന്ന‌് ഒഴിവാക്കപ്പെട്ട അഗതികൾക്ക് ഉടനടി റേഷൻ കാർഡ് നേടാനായാൽ ലിസ്റ്റിൽ കയറിപ്പറ്റാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.