ഇന്ത്യൻ കോഫി ഹൗസ് : ഭരണസമിതിയിലേക്കു തെരഞ്ഞെടുപ്പു നടത്തണമെന്നു കോടതി
ഇന്ത്യൻ കോഫി ഹൗസ് : ഭരണസമിതിയിലേക്കു തെരഞ്ഞെടുപ്പു നടത്തണമെന്നു കോടതി
Wednesday, August 23, 2017 12:00 PM IST
തൃശൂർ: ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയിലേക്കു തെരഞ്ഞെടുപ്പു നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ള ഭരണസമിതിയിലെ മൂന്നംഗങ്ങളെ അഡ്മിനിസ്ട്രേറ്റീവ് സമിതിയായി നിലനിർത്തി തെരഞ്ഞെടുപ്പ് നടത്താനാണു കോടതിയുടെ ഉത്തരവ്.

ഭരണസമിതിയുടെ കാലാവധി തീർന്നതിനാൽ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണത്തിനു വിധേയമായി തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ടു സംഘത്തിലെ സിഐടിയു യൂണിയൻ നൽകിയ ഹർജിയിലാണു വിധി. കാലാവധി അഞ്ചു വർഷമാണെന്നിരിക്കേ, മൂന്നു വർഷം മാത്രം പൂർത്തിയായ ഭരണസമിതി പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നടത്തണമെന്ന വിധിക്കെതിരേ അപ്പീൽ നൽകാനാണു നിലവിലുള്ള ഭരണസമിതിയുടെ പരിപാടി.

തെക്കൻ ജില്ലകളിലെ ഇന്ത്യൻ കോഫി ഹൗസുകളുടെ ഉടമകളായ സംഘത്തെ പിടിച്ചെടുക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. ഈ നടപടിക്കെതിരേ ഭരണസമിതിക്കു നേതൃത്വം നൽകുന്ന സഹകരണ വേദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടന്നു. അഡ്മിനിസ്ട്രേറ്റർ ഭരണം ഹൈക്കോടതി റദ്ദാക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ ജൂണ്‍ 22നു പഴയ ഭരണസമിതിക്കു ചുമതല കൈമാറിയിരുന്നു.


ഇതിനു പിറകേയാണു കാലാവധി കഴിഞ്ഞതിനാൽ അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ചു തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ടു സിഐടിയു കോടതിയെ സമീപച്ചത്.
നിലവിലുള്ള ഭരണസമിതി വീണ്ടും ചുമതലയേറ്റ 22 മുതൽ കൈക്കൊണ്ട തീരുമാനങ്ങൾ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളെല്ലാം കോടതി നിരാകരിച്ചെങ്കിലും തെരഞ്ഞെടുപ്പു നടത്താൻ ഉത്തരവിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.