ഇടുക്കിയിലെ കർഷകരിൽനിന്നു 50 ടൺ പച്ചക്കറി വാങ്ങാൻ ഹോർട്ടികോർപ്
ഇടുക്കിയിലെ കർഷകരിൽനിന്നു 50 ടൺ പച്ചക്കറി വാങ്ങാൻ ഹോർട്ടികോർപ്
Wednesday, August 23, 2017 12:10 PM IST
തൊടുപുഴ: ഓണക്കാലത്തു പച്ചക്കറി ലഭ്യത ഉറപ്പു വരുത്താനും വിലക്കയറ്റം പിടിച്ചു നിർത്താനുമായി ഹോർട്ടികോർപ് ഇടുക്കി ജില്ലയിലെ ശീതകാല പച്ചക്കറി ഉത്പാദന മേഖലകളിൽനിന്നു 50 ടണ്‍ പച്ചക്കറി സംഭരിച്ചു സംസ്ഥാനത്തുടനീളം വിപണനം നടത്തും. ശീതകാല പച്ചക്കറി ഉത്പാദന മേഖലകളായ വട്ടവട, കാന്തല്ലൂർ തുടങ്ങിയ മേഖലകളിൽനിന്നു ശേഖരിക്കുന്ന പച്ചക്കറികൾ ഹോർട്ടി കോർപ്പിന്‍റെ നേതൃത്വത്തിലുള്ള കർഷക സൊസൈറ്റികൾ വഴി സംഭരിച്ചു സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തിക്കാനാണു തീരുമാനം.

ഹോർട്ടികോർപ്പിനു പുറമേ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്‍സിൽ, കൃഷിവകുപ്പ് എന്നിവരും പങ്കാളിയാകും. ഇതിനായി ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ, വിഎഫ്പിസികെ ഡയറക്ടർ, കൃഷി വകുപ്പ് മാർക്കറ്റിംഗ് അസിസ്റ്റന്‍റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല സംഘം കഴിഞ്ഞ ദിവസം വട്ടവട, കാന്തല്ലൂർ മേഖലകളിൽ സന്ദർശനം നടത്തി. വട്ടവട, കാന്തല്ലൂർ മേഖലകളിൽനിന്നുള്ള പച്ചക്കറി ലഭ്യത കർഷകരെ നേരിൽക്കണ്ട് ഉറപ്പു വരുത്തുകയായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശന ലക്ഷ്യം. വിളവെടുപ്പിനു തയാറായിരിക്കുന്ന കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിവ ശേഖരിക്കും.


വിളവെടുക്കുന്ന ഉത്പന്നങ്ങൾ അന്നുതന്നെ വിൽപന കേന്ദ്രങ്ങളിലെത്തിക്കും. ഇതു ഹോർട്ടികോർപ്പിന്‍റെ 650 പച്ചക്കറി സ്റ്റാളുകൾ വഴിയും കൃഷി വകുപ്പിന്‍റെ 1500 ഓണച്ചന്തകൾ വഴിയും വിറ്റഴിക്കും. ഉരുളക്കിഴങ്ങ് ഉത്പാദനംകൂടിയതിനാൽ ഇവ സിവിൽ സപ്ലൈസ് കോർപറേഷൻ വില്പന കേന്ദ്രങ്ങൾ വഴി വിപണനം നടത്താനായി ഭക്ഷ്യവകുപ്പിന്‍റെ അനുമതിയും തേടിയിട്ടുണ്ട്.

പച്ചക്കറി കർഷകരിൽനിന്നു കുറഞ്ഞ വിലയ്ക്ക് ഉത്പന്നം തട്ടിയെടുക്കുന്ന ഇടനിലക്കാരുടെ ചൂഷണത്തിനു തടയിടാനും ഇതു മൂലം കഴിയുമെന്നു ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ബാബു തോമസ് പറഞ്ഞു.

ഉരുളക്കിഴങ്ങ് ഉത്പാദനം കൂടിയതിനാൽ കുറഞ്ഞ വിലയ്ക്ക് ഉല്പന്നം കർഷകരിൽനിന്ന് ഇടനിലക്കാർ കൈക്കലാക്കാതിരിക്കാൻ കിലോഗ്രാമിന് 18 രൂപ നിരക്കിൽ ഉരുളക്കിഴങ്ങ് ശേഖരിക്കും.

പൊതുവിപണിയിൽ പച്ചക്കറിക്കു വില കൂടി നിൽക്കുന്ന സാഹചര്യത്തിൽ ഹോർട്ടികോർപ്പ് സംഭരിക്കുന്ന പച്ചക്കറി ഉൽപ്പന്നങ്ങൾ നിലവിലെ മാർക്കറ്റ് വിലയെക്കാൾ 30 ശതമാനം കുറവിലായിരിക്കും ഓണക്കാലത്ത് ഉപഭോക്താക്കൾക്കു ലഭ്യമാക്കുക.

ടി.പി. സന്തോഷ്കുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.