ഒാട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം പിടികൂടി
ഒാട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച  കുഴൽപ്പണം പിടികൂടി
Wednesday, August 23, 2017 12:10 PM IST
വൈക്കം: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം എക്സൈസ് സംഘം പിടികൂടി. തണ്ണീർമുക്കം ബണ്ടിനു സമീപം ഇന്നലെ ഉച്ചയ്ക്ക് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്‌‌ടർ മാത്യു ജോർജിന്‍റെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെയാണു ചേർത്തല സ്വദേശി പുളിമൂട്ടിൽ സുൾഫിക്കറിൽനിന്ന് 20 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം പിടികൂടിയത്.

പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞുകൊണ്ടുവന്ന പണം സംശയം തോന്നി പരിശോധിച്ചപ്പോഴാണു രേഖകളില്ലാതെ പണം കടത്തിയതാണെന്നു മനസിലായത്. ചേർത്തലയിലെ ഒരു വസ്ത്രാലയത്തിൽനിന്നു കിട്ടിയ പണം വൈക്കത്തെ ഒരു പ്രമുഖ ചിട്ടിസ്ഥാപനത്തിലേക്കു നൽകാൻ കൊണ്ടുവന്നതാണെന്നാണു സുൾഫിക്കർ മൊഴി നൽകിയതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്‌‌ടർ പറഞ്ഞു. രണ്ടായിരത്തിന്‍റെ ഏഴു കെട്ടും അഞ്ഞൂറിന്‍റെ പതിനൊന്നു കെട്ടും നൂറിന്‍റെ അഞ്ചു കെട്ടുമായാണു പണം കൊണ്ടുവന്നത്. ഓട്ടോറിക്ഷയുടെ ഉടമയായ സുൾഫിക്കറിൽനിന്ന് ഈ പണത്തിനു പുറമേ 12000-ത്തിലധികം രൂപ വേറെയും കണ്ടെടുത്തു.


എക്സൈസ് അസിസ്റ്റന്‍റ് ഇൻസ്പെക്‌‌ടർ പി.ആർ.രാജു, സിവിൽ എക്സൈസ് ഓഫീസർമാരായ യു.എം.ജോഷി, സനൽ എൻ.എസ്, മഹാദേവൻ എം.എസ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. സുൾഫിക്കറെയും പണവും പോലീസിനു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.