രോഗിക്കു മരുന്നു മാറി നൽകി, നഴ്സിനു സസ്പെൻഷൻ
Sunday, September 17, 2017 12:54 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സാംക്രമിക രോഗ വിഭാഗത്തിൽ ചികിത്സയിലിരുന്ന രോഗിക്കു ഗുളിക മാറി നൽകി. ഇതേത്തുടർന്ന് അബോധാവസ്ഥയിലായ രോഗിയെ അടിയന്തര ചികിത്സയ്ക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ടു ഡ്യൂട്ടി നഴ്സിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തെത്തുടർന്നാണു നടപടി. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കാൻ ആർഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ആരോഗ്യ മന്ത്രിയുടെ നിർദേശ പ്രകാരം രോഗിക്ക് തുടർചികിത്സ സൗജന്യമായി നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സാംക്രമിക രോഗ വിഭാഗത്തിൽ നാഡീസംബന്ധമായ അസുഖങ്ങളെത്തുടർന്ന് വാർഡ് 24ൽ ചികിത്സയിലിരുന്ന ബാബുക്കുട്ടൻനായർ (52)ക്കാണ് ഇന്നലെ രാവിലെ 9.30നു ഗുളിക മാറി നൽകിയത്. സാധാരണ നൽകേണ്ട മരുന്നിനു പകരം മാനസികരോഗ ചികിത്സയ്ക്കുള്ള എട്ടു ഗുളികകൾ നൽകുകയായിരുന്നു. തുടർന്നു ബാബുക്കുട്ടൻനായർ അബോധാവസ്ഥയിലായി.


ഇക്കാര്യം ബന്ധുക്കൾ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിർദേശാനുസരണം ഇദ്ദേഹത്തിന്‍റെ വയറു കഴുകുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. രോഗി പൂർണമായി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആർഎംഒ, മെഡിസിൻ വിഭാഗം മേധാവി, ഫാർമക്കോളജി വിഭാഗം മേധാവി, നഴ്സിംഗ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണു തുടരന്വേഷണം നടത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്കു മരുന്നുകൾ നൽകുന്നതിൽ ചില ജീവനക്കാർ അലംഭാവം കാട്ടുന്നതായി ആരോപണം ഉയരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.