രക്തം സ്വീകരിച്ച രോഗിക്ക് എച്ച്ഐവി ബാധിച്ച സംഭവം : ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട് ഇന്ന്
Sunday, September 17, 2017 1:13 PM IST
തിരുവനന്തപുരം: ആർസിസിയിൽ രക്തം സ്വീകരിച്ച ഒൻപതു വയസുള്ള പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പു സംഘം ഇന്നു സർക്കാറിനു കൈമാറും. ഇക്കാര്യത്തിൽ ആർസിസിക്കു സാങ്കേതിക പിഴവു സംഭവിച്ചിട്ടില്ലെന്നാണു പ്രാഥമിക വിവരം.

അതേസമയം, കുട്ടിയെ വീണ്ടും രക്തപരിശോധനയ്ക്കു വിധേയമാക്കാൻ ആരോഗ്യവകുപ്പു നിയോഗിച്ച വിദഗ്ധ സംഘം ആലോചിക്കുന്നുണ്ട്. ചെന്നൈയിലെ റീജണൽ ലബോറട്ടറിയിൽ രക്തപരിശോധന നടത്താനാണ് ആലോചന. ആരോഗ്യവകുപ്പ് നിയോഗിച്ച ജോയിന്‍റ് ഡിഎംഇയുടെ നേതൃത്വത്തിലെ സംഘമാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചിട്ടുള്ളത്.

സർക്കാർ ചെലവിൽ ബാലികയേയും രക്ഷിതാക്കളെയും ചെന്നൈയിൽ കൊണ്ടുപോയി പരിശോധന നടത്താനാണു തീരുമാനം. എപ്പോഴാണ് പെണ്‍കുട്ടിക്ക് എച്ച്ഐവി അണുബാധയുണ്ടായത് എന്നതു സംബന്ധിച്ചു വിശദമായ വിവരങ്ങൾ പരിശോധനയിൽ ലഭിക്കുമെന്നാണ് സംഘത്തിന്‍റെ പ്രതീക്ഷ. ഇക്കാര്യം ശിപാർശയായാണ് മുന്നോട്ടുവച്ചിട്ടുള്ളത്.

ഇതിനിടെ ആർസിസി പോലീസിനു കൈമാറിയ രേഖകളുടെ പരിശോധന പുരോഗമിക്കുന്നു. 49 പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ആർസിസി അധികൃതർ കൈമാറിയത്. ഇതുപയോഗിച്ചു രക്തദാതാക്കളെ വിളിച്ചുവരുത്താൻ ആവശ്യമായ ക്രമീകരണമാണു പോലീസ് നടത്തി വരുന്നത്. കഴിഞ്ഞ മാർച്ചിലാണ് രക്താർബുദത്തെ തുടർന്ന് കുട്ടി ആർസിസിയിൽ ചികിത്സയ്ക്കെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.