കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ ലയിപ്പിക്കാൻ നീക്കം തുടങ്ങി
Sunday, September 17, 2017 1:13 PM IST
കോഴിക്കോട്: പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകൾ ലയിപ്പിക്കാനൊരുങ്ങുന്നു. ഒരു ഡിവഷന് വേണ്ട ചുരുങ്ങിയ ദൂരപരിധി ഇല്ലാതാകുന്നത് മറയാക്കിയാണ് ലയനനീക്കം. ഒരു ഡിവിഷന് ചുരുങ്ങിയത് 600 കിലോമീറ്റർ ദൂരം വേണമെന്നാണ് റെയിൽവേ ചട്ടം.

ഇതില്ലാത്ത ഡിവിഷനുകൾ തൊട്ടടുത്ത വലിയ ഡിവിഷനുകളുമായി ലയിപ്പിക്കാനാണ് റെയിൽവേയുടെ പദ്ധതി. അധിക ബാധ്യതയാകുന്ന ഡിവിഷനുകൾ കുറയ്ക്കാൻ സാധിക്കുമെന്നും റെയിൽവേ ബോർഡ് കണക്കുകൂട്ടുന്നു. റെയിൽവേ ഡിവിഷനുകളുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കണമെന്ന് റെയിൽവേ കഴിഞ്ഞ വർഷം തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ 1132 കിലോമീറ്റർ ദൂരമുണ്ടായിരുന്ന പാലക്കാട് ഡിവിഷൻ 588 കിലോമീറ്ററായി ചുരുങ്ങിയിട്ടുണ്ട്.

2006ൽ സേലം ഡിവിഷനു 544 കിലോമീറ്റർ വിട്ടുകൊടുത്തിരുന്നു. അന്ന് ചെറിയ എതിർപ്പുകൾ ഉണ്ടായെങ്കിലും തീരുമാനം നടപ്പായി. 623 കിലോമീറ്റർ ദൂരമുള്ള തിരുവനന്തപുരം ഡിവിഷനിൽ നിന്നു 160 കിലോമീറ്റർ പാത മധുരയ്ക്ക് വിട്ടുകൊടുക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതിനായി തമിഴ്നാട് ലോബി ചരടുവലി തുടങ്ങിയതായി ഉദ്യോഗസ്ഥർ പറയുന്നു.


ഇതിന്‍റെ ഭാഗമായി 10 ട്രെയിനുകൾ തമിഴ്നാട്ടിലേക്ക് നീട്ടി. എട്ട് എക്സ്പ്രസ് ട്രെയിനുകളും രണ്ട് പാസഞ്ചർ ട്രെയിനുകളുമാണ് തിരുവനന്തപുരത്ത് നിന്നു നാഗർകോവിലിലേക്ക് നീട്ടിയത്. തിരുവനന്തപുരം ഡിവിഷൻ 463 കിലോമീറ്ററായി ചുരുങ്ങുന്നതോടെ ഒരു ഡിവിഷന് വേണ്ട ചുരുങ്ങിയ ദൂരം കേരളത്തിലെ രണ്ട് ഡിവിഷനുകൾക്കും നഷ്ടമാകും. അതോടെ രണ്ടു ഡിവിഷനുകൾ ഒന്നാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

നേരത്തെ സേലം ഡിവിഷന് പാലക്കാടിന്‍റെ ട്രാക്ക് വിട്ടുകൊടുത്തപ്പോൾ എതിർപ്പ് മറിടക്കാൻ വേണ്ടിയായിരുന്നു കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചിരുന്നത്. എന്നാൽ സ്ഥലമെടുപ്പ് പൂർത്തിയാകാത്തതിനെ തുടർന്ന് കോച്ച് ഫാക്ടറിയും കേരളത്തിന് നഷ്ടമായ അവസ്ഥയിലാണ്. തിരുവനന്തപുരം ഡിവിഷനിലെ 160 കിലോമീറ്റർ മധുരയ്ക്ക് വിട്ടു നൽകിയാൽ ഉണ്ടായേക്കാവുന്ന എതിർപ്പുകളെ മറികടക്കാനുള്ള വഴികൾ റെയിൽവേ തേടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള എതിർപ്പുകളെ ഏത് വിധേനയും ബോർഡ് മറികടക്കുമെന്നും അവർ സമ്മതിക്കുന്നു.


പ്രബൽ ഭരതൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.