അട്ടപ്പാടിയിലും മണ്ണാർക്കാട്ടും ഉരുൾപൊട്ടി, കൃഷി നശിച്ചു
അട്ടപ്പാടിയിലും മണ്ണാർക്കാട്ടും ഉരുൾപൊട്ടി, കൃഷി നശിച്ചു
Sunday, September 17, 2017 1:24 PM IST
പാലക്കാട്‌‌ /മണ്ണാർക്കാട്/ അഗളി: പാലക്കാട് ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപകനാശം. അട്ടപ്പാടിയിലും മണ്ണാർക്കാട് താലൂക്കിലെ വിവിധ മേഖലകളിലും ഉരുൾപൊട്ടി. ജില്ലയിലൊട്ടാകെ അഞ്ഞൂറിലധികം ഏക്കർ കൃഷിഭൂമി വെള്ളത്തിനടിയിലായി. അട്ടപ്പാടി മേഖല പൂർണമായും ഒറ്റപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്തു മണ്ണാർക്കാട് - അട്ടപ്പാടി ചുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മണ്ണാർക്കാട് - കോഴിക്കോട് ദേശീയപാതയിൽ പലയിടത്തും വെള്ളം കയറിയതു ഗതാഗത തടസമുണ്ടാക്കി. പല പ്രദേശങ്ങളിലും മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

കനത്ത മഴയിൽ അട്ടപ്പാടിയിൽ വൻ നാശനഷ്ടമാണുണ്ടായത്. രണ്ടുദിവസമായി തുടരുന്ന മഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. പുതൂർ പഞ്ചായത്തിൽ ആനക്കല്ലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആനക്കൽ ഉൗരിലെ മാതൻ, സുബ്രഹ്മണ്യൻ എന്നിവരുടെ വീടുകൾ നശിച്ചു. മുപ്പത് ആടുകളും രണ്ടുമാടുകളും ഒട്ടേറെ കോഴികളും ഒഴുകിപ്പോയി. പ്രദേശത്തു വൻകൃഷിനാശവും ഉണ്ടായി. പന്ത്രണ്ട് ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിപ്പാർപ്പിച്ചതായി പോലീസ് പറഞ്ഞു. ഉൗരിൽനിന്നും ഒരുകിലോ മീറ്ററോളം ദൂരെ പൊന്നങ്കണ്ടി മലയിൽനിന്നാണ് ഉരുൾപൊട്ടലുണ്ടായതെന്ന് ആദിവാസികൾ പറഞ്ഞു.
ഇന്നലെ രാവിലെ ആറിനും ഏഴിനും ഇടയിലാണ് പല ഭാഗത്തും അനിഷ്ട സംഭവങ്ങളുണ്ടായത്. കൽക്കണ്ടിയിൽ വണ്ടൻപാറയിലുണ്ടായ ഉരുൾപൊട്ടലിൽ തൊടിയിൽ അമ്മിണി ഒൗസേഫിന്‍റെ വീട് അടിത്തറയുൾപ്പെടെ ഒലിച്ചുപോയി. വീടിന്‍റെ അവശിഷ്ടങ്ങളൊന്നുംതന്നെ ശേഷിക്കുന്നില്ല. വീട്ടിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഇവിടെ കുഞ്ഞുമുഹമ്മദിന്‍റെ മകൻ നാസറിന്‍റെ ബൈക്ക് മണ്ണിനടിയിൽപ്പെട്ടു. മുണ്ടക്കാട്ടുകുർശിയിൽ മുഹമ്മദ്, അബു എന്നിവരുടെ വീട് അപകടനിലയിലായി. ഇവർ വാടകവീട്ടിൽ അഭയംതേടി.


ജല്ലിപ്പാറ ഇല്ലിക്കൽ ബിനോയിയുടെ വീട് മണ്ണിടിച്ചിലിൽ തകർന്നു. കൊച്ചുകുട്ടികളും വൃദ്ധമാതാപിതാക്കളും അടക്കം ഒമ്പതുപേർ വീട്ടിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലപ്പിള്ളിൽ വിൽസൻ, കൈതക്കുഴി രവീന്ദ്രൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. എ.ആർ. ഷിജുവിന്‍റെ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണു.

കള്ളമലയിൽ കമലാലയം രവീന്ദ്രന്‍റെ വീടിനുമുകളിൽ മണ്ണും മരങ്ങളും പതിച്ച് വീടു തകർന്നു. ശനിയാഴ്ച വിവാഹിതരായ രവീന്ദ്രന്‍റെ മകനും ഭാര്യയും വീട്ടിലുണ്ടായിരുന്നു. മറ്റു ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിരക്ഷപ്പെടുകയായിരുന്നു ഇവർ. വീടിന്‍റെ ഭിത്തി പിളർന്നു. സമീപത്തുള്ള രാധാകൃഷ്ണന്‍റെ വീടും ഭാഗികമായി തകർന്നു. പിച്ചാപ്പിള്ളിൽ മറിയക്കുട്ടി ജോസിന്‍റെ വീട് അപകടനിലയിലായി. കട്ടേക്കാട് നരിക്കുന്നേൽ ഷിജുവിന്‍റെ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണു.

മണ്ണാർക്കാട് താലൂക്കിലെ ഇരുമ്പകച്ചോല വെള്ളത്തോടും അംബേദ്കർ കോളനിയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. പാലക്കയം ശിരുവാണി റോഡിലെ ഇഞ്ചിക്കുന്നിൽ ഉരുൾപൊട്ടി വ്യാപകമായി കൃഷി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ജില്ലാ ആസ്ഥാനത്തും മണ്ണാർക്കാട് താലൂക്ക് ഓഫീസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്ത നിവാരണ കണ്‍ട്രോൾ റൂമുകൾ തുറന്നതായി പാലക്കാട് ജില്ലാ കളക്ടർ ഡോ. പി. സുരേഷ്ബാബു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.