ഒപ്പിടാനെത്തിയ കോണ്‍ഗ്രസ് നേതാവിനെതിരേ പോലീസ് കേസ്
Monday, September 18, 2017 12:32 PM IST
തൊടുപുഴ: ഹൈക്കോടതി നിർദേശമനുസരിച്ച് പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കോണ്‍ഗ്രസ് നേതാവിനെതിരേ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ്. തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കെപിസിസി നിർവാഹക സമിതിയംഗം സി.പി. മാത്യുവിനെതിരേയാണ് സിഐ എൻ.ജി.ശ്രീമോന്‍റെ നിർദേശ പ്രകാരം എസ്ഐ വി.സി. വിഷ്ണുകുമാർ കേസെടുത്തത്. സ്റ്റേഷൻ വളപ്പിൽ വച്ച് സിഐയെ അസഭ്യം പറയുകയും കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തെന്നാണ് കേസ്.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ കെഎസ്‌യു നടത്തിയ മാർച്ചിനു നേരേ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തൊടുപുഴയിൽ നടത്തിയ ഹർത്താലിൽ നടന്ന അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് സി. പി മാത്യുവിനും ഏതാനും കോണ്‍ഗ്രസ് നേതാക്കൾക്കുമെതിരെ കേസ് എടുത്തിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചപ്പോൾ കോടതി നിർദേശ പ്രകാരം ഒപ്പിടുന്നതിനായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.


ഇന്നലെ രാവിലെയാണ് തൊടുപുഴ സ്റ്റേഷനിൽ നാടകീയ സംഭവം അരങ്ങേറിയത്. കോടതി നിർദേശപ്രകാരം കോണ്‍ഗ്രസ് കരിങ്കുന്നം മണ്ഡലം പ്രസിഡന്‍റ് തോമസുകുട്ടി കുര്യൻ, യൂത്ത്കോണ്‍ഗ്രസ് നേതാവ് ലിജോ മഞ്ഞപ്പള്ളി എന്നിവർക്കൊപ്പമാണ് സി.പി.മാത്യു എത്തിയത്. ഒപ്പിട്ട ശേഷം തോമസുകുട്ടി കുര്യന്‍റെ കാറിൽ മടങ്ങാൻ തുടങ്ങുന്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. സിഐ വാഹനത്തിനടുത്തെത്തി നോക്കിയപ്പോൾ ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാകുകയും ചെയ്തു. സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാരുടെയും സന്ദർശകരുടെയും സാന്നിധ്യത്തിലായിരുന്നു വാക്കേറ്റമുണ്ടായത്. എന്നാൽ, ഒപ്പിടാനെത്തിയ തന്നെ സിഐ അതിരൂക്ഷമായി നോക്കി അസഭ്യം വിളിക്കുകയും മർദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും സി.പി. മാത്യു ദീപികയോട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.