രാജ്യനന്മയ്ക്കായി സ്വയം സമർപ്പിക്കാൻ സഭ സന്നദ്ധം: മാർ ക്ലീമിസ് ബാവ
രാജ്യനന്മയ്ക്കായി സ്വയം സമർപ്പിക്കാൻ സഭ സന്നദ്ധം: മാർ ക്ലീമിസ് ബാവ
Thursday, September 21, 2017 11:50 AM IST
അടൂർ: ലോകപൈതൃകത്തിൽ ഒന്നാം സ്ഥാനമുള്ള ഭാരതം ഇതേരീതിയിൽ ബഹുസ്വരതയോടെ നിലനിൽക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. അടൂരിൽ മലങ്കര കത്തോലിക്ക സഭ 87-ാമത് പുനരൈക്യ വാർഷിക സംഗമത്തിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ആർഷഭാരത സംസ്കാരം ഇതേ നിലയിൽ തുടരേണ്ടതുണ്ട്. ഇതിനായി എല്ലാവരും കൂടെയുണ്ടാകണമെന്നു സഭ ആഗ്രഹിക്കുന്നുവെന്നു കർദിനാൾ പറഞ്ഞു. മഹാത്മാഗാന്ധിയുടെ മാതൃക പിന്തുടരുന്ന രാജ്യത്ത് ഉയരുന്ന ഏകസ്വരവാദത്തെ സഭയ്ക്ക് അംഗീകരിക്കാനാകില്ല. ഇതിന്‍റെ അലയടികളെ ചെറുക്കുക തന്നെ ചെയ്യുമെന്നു കർദിനാൾ പറഞ്ഞു. രാജ്യത്തിന്‍റെ നന്മ, വികസനം എന്നിവയ്ക്കു വേണ്ടി സ്വയം സമർപ്പിക്കാൻ സഭ സന്നദ്ധമാണ്. അഭയാർഥിയെ സാമൂഹികമായി സഹായിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. അവരെ കൈകൂപ്പി സ്വീകരിച്ചിരുന്ന പാരന്പര്യമാണ് നമ്മുടെ രാജ്യത്തിന്‍റേത്. അവർക്കുനേരെ ഉയരുന്ന എതിർപ്പുകളെ സഭ അംഗീകരിക്കില്ലെന്നും കർദിനാൾ പറഞ്ഞു. ഭരണഘടനയെ മുൻനിർത്തി രാജ്യസ്നേഹപരമായ പ്രവർത്തനങ്ങൾക്കു സർവപിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.


സിറിയയിൽ പീഡനം അനുഭവിക്കുന്ന സഭയ്ക്കുവേണ്ടി മലങ്കര കത്തോലിക്കാ സഭ സമാഹരിച്ച 65 ലക്ഷം രൂപയുടെ ചെക്ക് അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് യൂസഫ് യൗനാൻ ബാവയ്ക്കു കർദിനാൾ കൈമാറി. മലങ്കര സഭാ അംഗങ്ങളിൽ ഉന്നതനിലയിൽ എത്തിയ ഒന്പതുപേരെ യോഗത്തിൽ ആദരിച്ചു. ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാം, മുൻ ചീഫ് സെക്രട്ടറിമാരായ ജോണ്‍ മത്തായി, ലിസി ജേക്കബ്, മുൻ ഡിജിപിമാരായ ജേക്കബ് പുന്നൂസ്, ഡോ.അലക്സാണ്ടർ ജേക്കബ്, നാഷണൽ കൗണ്‍സിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ ചെയർമാൻ ഡോ.സന്തോഷ് മാത്യു, സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ, പ്രവാസി വ്യവസായി വർഗീസ് കുര്യൻ എന്നിവരാണ് ആദരവുകൾ ഏറ്റുവാങ്ങിയത്. ഡോ.സാമുവേൽ മാർ ഐറേനിയോസ് നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.