ചികിത്സയിലിരിക്കെ പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവം: നടപടിക്കായി പിതാവിന്‍റെ ഹർജി
Friday, September 22, 2017 12:21 PM IST
കൊച്ചി: തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, രക്തം സ്വീകരിച്ച ഒന്പതു വയസുകാരിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം മകളുടെ ജീവൻ അപകടത്തിലാണെന്നും തുടർ ചികിത്സയ്ക്കും പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് രക്താർബുദ ചികിത്സയ്ക്കായി തലസ്ഥാനത്തെ ആശുപത്രിയിലേക്ക് എത്തിയപ്പോൾ നടത്തിയ രക്തപരിശോധനയിൽ എച്ച്ഐവി ബാധ ഇല്ലെന്നായിരുന്നു റിപ്പോർട്ട്. ഇവിടെനിന്നു രക്തം സ്വീകരിച്ചതിനെത്തുടർന്നാണ് രോഗം ബാധിച്ചത്. ഇതേ ആശുപത്രിയിലും മറ്റു പരിശോധനാകേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. രക്താർബുദ ചികിത്സയ്ക്കെത്തിയ കുട്ടിയെ എച്ച്ഐവി ബാധിതയാക്കിയത് അധികൃതരുടെ അനാസ്ഥയാണ്. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണ്. സംഭവം അറിഞ്ഞയുടൻ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും അടിയന്തര നടപടിക്ക് നിർദേശം നൽകിയെങ്കിലും സർക്കാർ ചില അന്വേഷണ സമിതികൾക്ക് രൂപം നൽകിയതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല.


സർക്കാരിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഡിജിപിക്ക് നിർദേശം നൽകണം. ചികിത്സയടക്കമുള്ള സൗകര്യങ്ങൾ നൽകാനും അന്വേഷിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.