കൊളവല്ലൂർ സ്കൂളിൽ എസ്എഫ്ഐ-എബിവിപി സഖ്യം ജയിച്ചു; നേതൃത്വം ഇടപെട്ടപ്പോൾ രാജി
Friday, September 22, 2017 12:54 PM IST
പാനൂർ(കണ്ണൂർ): കൊളവല്ലൂർ പി.ആർ. സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയും എബിവിപിയും കൂട്ടുകൂടി മത്സരിച്ചത് വിവാദമായി.
സംഭവം വിവാദമായതിനു പിന്നാലെ സിപിഎം നേതൃത്വത്തിന്‍റെ ഇടപെടലിൽ എസ്എഫ്ഐ ഭാരവാഹികൾ രാജിവച്ചു.

ഇന്നലെ രാവിലെ പത്തോടെയാണ് സ്കൂൾ ചെയർമാൻ ഉൾപ്പെടെ എസ്എഫ്ഐയിലെ മുഴുവൻ ഭാരവാഹികളും രാജിവച്ചത്. എസ്എഫ്ഐ- 14, യുഡിഎസ്എഫ്-11, എബിവിപി - എട്ട് എന്നിങ്ങനെയായിരുന്നു സീറ്റ് നില. എസ്എഫ്ഐയുടെ ചെയർമാൻ സ്ഥാനാർഥിക്ക് എബിവിപി പിന്തുണയോടെ 22 വോട്ടാണു ലഭിച്ചത്.

എബിവിപിക്ക് ചെയർമാൻ സ്ഥാനാർഥി ഉണ്ടായിരുന്നില്ല. എസ്എഫ്ഐ മത്സരിച്ച സീറ്റുകളിൽ എബിവിപിയും എബിവിപി മത്സരിച്ച സീറ്റുകളിൽ എസ്എഫ്ഐയും മത്സരിച്ചില്ല. രാഷ്‌ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി അനിഷ്‌ട സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച പാനൂർ മേഖലയിൽത്തന്നെ സിപിഎം ബിജെപി വിദ്യാർഥിസംഘടനകൾ കൂട്ടുകൂടിയത് വിവാദമായി.


നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നില്ല സഖ്യമെന്നും ഇതിന് നേതൃത്വം നൽകിയ മുഴുവൻ എസ്എഫ്ഐക്കാർക്കെതിരേയും സംഘടനാതലത്തിൽ നടപടിയെടുക്കുമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.