ഹോട്ടല്‍തൊഴിലാളി വധം: പ്രതിയെ കുടുക്കിയതു പത്രക്കടലാസ്
Saturday, September 23, 2017 11:44 AM IST
പയ്യന്നൂര്‍: ഹോട്ടല്‍ തൊഴിലാളിയായ മാതമംഗലം കോയിപ്രയിലെ കെ.സി. ശ്രീധരന്‍റെ (53)കൊലപാതകക്കേസിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത് പ്രതിയുടെ കൈയിലുണ്ടായിരുന്ന പത്രക്കടലാസ്.

ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കമ്പാറയിലെ ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ പേജാണ് ശ്രീധരന്‍ വധത്തിലെ പ്രതിയായ കക്കമ്പാറയിലെ നടവളപ്പില്‍ വിപിന്‍ ചന്ദ്രനെ കുടുക്കിയത്.

കഞ്ചാവ് ലഹരിയില്‍ വാക്കേറ്റമുണ്ടാക്കിയതിനെത്തുടര്‍ന്ന് മുണ്ടക്കയം എസ്‌ഐ അനൂപ് ജോസാണ് വിപിന്‍ ചന്ദ്രനെ റാന്നിയില്‍വച്ച് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് പയ്യന്നൂര്‍ രാമന്തളിയിലെ ബിജു വധവുമായി ബന്ധപ്പെട്ട വാര്‍ത്തയടങ്ങുന്ന പത്രക്കടലാസും 20,000 രൂപയും കണ്ടെടുത്തത്. ഈ വാര്‍ത്ത കണ്ട് മുണ്ടക്കയം പോലീസ് പയ്യന്നൂര്‍ പോലീസുമായി ബന്ധപ്പെട്ടു. ഇതോടെ ഇയാൾ ശ്രീധരൻ വധക്കേസില്‍ തങ്ങൾ തേടിക്കൊണ്ടിരിക്കുന്ന പ്രതിയായിരിക്കാമെന്ന് പയ്യന്നൂർ പോലീസിനു സംശയമുണ്ടായി.


തുടർന്നു പയ്യന്നൂർ പോലീസ് മുണ്ടക്കയത്ത് എത്തി ചോദ്യംചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.