പട്ടാപ്പകൽ ജീവനക്കാരിയുടെ കഴുത്തിൽ കുരുക്കിട്ട് പത്തു പവൻ കവർന്നതായി പരാതി
Saturday, September 23, 2017 12:01 PM IST
ഏറ്റുമാനൂർ: വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ പട്ടാപ്പകൽ കഴുത്തിൽ കുരുക്കിട്ട് അബോധാവസ്ഥയിലാക്കി സ്വർണാഭരണങ്ങൾ കവർന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് നീലിമംഗലത്താണ് നാടിനെ നടുക്കിയ കവർച്ച നടന്നതായി പരാതിയുള്ളത്. നീലിമംഗലം ടിൻസ് അക്വേറിയത്തിലെ ജീവനക്കാരി ആർപ്പൂക്കര കുറുപ്പഞ്ചേരി ബാബുവിന്‍റെ ഭാര്യ ഉഷ(52)യാണ് കവർച്ചയ്ക്ക് ഇരയായത്.

മീനിനു തീറ്റ വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയയാൾ കയറുകൊണ്ടു കഴുത്തിനു കുരുക്കിടുകയായിരുന്നുവെന്നാണ് ഉഷ പോലീസിനോടു പറഞ്ഞത്. വിൽപനയ്ക്കുള്ള മീൻ തീറ്റ പായ്ക്കറ്റുകളാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഉഷ. പിന്നിൽനിന്നു കഴുത്തിനു കുരുക്കിടുകയായിരുന്നു. അബോധാവസ്ഥയിലായ ഉഷയുടെ ശരീരത്തുനിന്ന് താലിമാലയും ഒന്പത് വളകളും ഉൗരിയെടുത്തു മോഷ്ടാവ് കടന്നുകളയുകയായിരുന്നു. പത്തു പവനോളം വരുന്ന ആഭരണങ്ങളാണു കവർന്നതെന്നു പറയുന്നു.

പത്തു മിനിറ്റോളം അബോധാവസ്ഥയിലായിരുന്ന ഉഷ ബോധം വീണപ്പോൾ കടയുടമ അടിച്ചിറ സ്വദേശി നിസാറിനെ ഫോണിൽ വിളിച്ചു വിവരമറിയിക്കുകയായിരുന്നത്രേ. നിസാർ എത്തിയ ശേഷം ഗാന്ധിനഗർ പോലീസിൽ വിവരമറിയിച്ചു. പോലീസും നാട്ടുകാരും ചേർന്നാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, കഴുത്തിലും വലതു കൈത്തണ്ടയിലും നേരിയ പാടുകൾ മാത്രമാണുള്ളത്. മറ്റു പരിക്കുകളൊന്നുമില്ല.


ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ആശുപത്രിയിൽ ഉഷയുടെ മൊഴിയെടുക്കുകയും ചെയ്തു. ഉഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കടയിൽ രണ്ടു മൂന്നു തവണ വരികയും കടയുടമയോടു സംസാരിക്കുകയും ചെയ്തിട്ടുള്ളയാളാണ് മോഷ്ടാവ് എന്നാണ് ഉഷ പോലീസിനോടു പറഞ്ഞത്. എന്നാൽ, ഇയാളുടെ പേര് അറിയില്ല. വാഹനത്തിൽ വന്ന തടിച്ച ശരീരപ്രകൃതിയുള്ളയാളാണെന്നും പറയുന്നു. കടയ്ക്കു സമീപമുള്ള രണ്ട് സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായിട്ടുണ്ട്. പോലീസ് ഇതു പരിശോധിച്ചു വരികയാണ്. മാസങ്ങൾക്ക് മുന്പ് ഉഷയുടെ ഭർത്താവ് ബാബുവിന് ഒരു കോടി രൂപ ലോട്ടറിയടിച്ചിരുന്നു. സംഭവത്തിന്‍റെ നിജസ്ഥിതി പോലീസ് അന്വേഷിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.