വീണ്ടും എടിഎം തട്ടിപ്പ്; ഇടുക്കി സ്വദേശിയുടെ കാൽ ലക്ഷം നഷ്ടപ്പെട്ടു
Saturday, September 23, 2017 12:15 PM IST
ചെറുതോണി: ബാങ്കിൽനിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് എടിഎം നന്പരും പാസ് വേഡും മനസിലാക്കി പണം തട്ടിയെടുത്തതായി പരാതി. വാഴത്തോപ്പ് സ്വദേശിയായ മേസ്തിരി ജോലിക്കാരൻ ഇലവുങ്കൽ ജോണിയുടെ അക്കൗണ്ടിൽനിന്നുമാണ് 25,000 രൂപ തട്ടിയെടുത്തത്. ചെറുതോണിയിലെ യൂണിയൻ ബാങ്കിലെ അക്കൗണ്ടിൽനിന്നുമാണ് പണം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിനാണു ജോണിയെ ഫോണിൽ വിളിച്ചത്.
ഇംഗ്ലീഷ് വശമില്ലായിരുന്നതു മൂലം ജോലി ചെയ്തിരുന്ന വീട്ടുകാരുടെ സഹായത്താൽ എടിഎം നന്പരും മറ്റ് വിവരങ്ങളും കൈമാറി.

ബാങ്കിൽനിന്നാണു വിളിക്കുന്നതെന്നും റിസർവ് ബാങ്കിനു കൈമാറാനാണെന്നും പറഞ്ഞാണു വിവരങ്ങൾ തട്ടിപ്പുകാർ കരസ്ഥമാക്കിയത്. ഒരു മണിക്കൂറിനിടയിൽ മൂന്നു പ്രാവശ്യമായി 25,000 രൂപയാണ് ഓണ്‍ലൈനിൽ തട്ടിപ്പുസംഘം മാറിയെടുത്തത്. പണം എടുത്ത വിവരത്തിനു ഫോണിൽ മെസേജ് എത്തിയപ്പോഴാണ് അക്കൗണ്ട് ഉടമ തട്ടിപ്പ് തിരിച്ചറിയുന്നത്. വൈകുന്നേരം നാലോടെ ബാങ്കിലെത്തി വിവരമറിയിച്ച് അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. ജോണി ഇടുക്കി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ പശ്ചിമ ബംഗാളിൽനിന്നാണ് ഓണ്‍ലൈനായി പണം എടുത്തതെന്നു വ്യക്തമായി. പരാതിക്കാരനെ വിളിച്ച ഫോണ്‍ നന്പരിലേക്കു പോലീസ് തിരിച്ചു വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു.


സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇടുക്കി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. രണ്ടു മാസം മുന്പ് മരിയാപുരം സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് ഓണ്‍ലൈനിൽ 40,000 രൂപയുടെ തട്ടിപ്പ് നടന്നിരുന്നു. ഈ കേസിലെ പ്രതിയെ മുംബൈയിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.