ഇന്ത്യ - പാക് സഹകരണം നേതൃത്വങ്ങൾ ആഗ്രഹിക്കുന്നില്ല: പാക് കമ്യൂണിസ്റ്റ് പാർട്ടി
Sunday, September 24, 2017 12:22 PM IST
കൊച്ചി: ജനങ്ങൾ തമ്മിലുള്ള സഹകരണമാണ് സംഘർഷത്തിനു പരിഹാരമെന്ന് ഇന്ത്യയും പാക്കിസ്ഥാനും പറയുന്പോഴും യഥാർഥ സഹകരണത്തെ ഇരു രാജ്യങ്ങളുടെയും നേതൃത്വം നിരുത്സാഹപ്പെടുത്തുകയാണെന്നു പാക്കിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടി. കൊച്ചിയിൽ നടക്കുന്ന ദക്ഷിണേഷ്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനത്തിനു പാക്കിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടി അയച്ച സന്ദേശത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലും പുരോഗമന പ്രസ്ഥാനങ്ങൾ തമ്മിലുമുള്ള സഹകരണത്തെ ഇവർ ആഗ്രഹിക്കുന്നില്ല. മറിച്ചു സഹകരണത്തിന്‍റെ പേരിൽ അവർക്ക് പ്രിയപ്പെട്ട എൻജിഒകളെ കൈയയച്ചു സഹായിക്കുകയാണ്. നിഷ്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കാനുള്ള സാമ്രാജ്യത്വത്തിന്‍റെ കൂലിപ്പട്ടാളമാണ് അൽക്വയ്ദ, ഐഎസ്, താലിബാൻ പോലുള്ള ഭീകരസംഘടനകൾ. ക്രിയാത്മക നശീകരണം എന്ന പൈശാചിക അജൻഡയാണ് സാമ്രാജ്യത്വം നടപ്പാക്കുന്നത്. ഇതിന്‍റെ പ്രത്യാഘാതങ്ങൾ ലോകജനതയാണ് ഇന്ന് അനുഭവിക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.