അസ്ഥിരോഗ വിദഗ്ധരുടെ അന്താരാഷ്‌്ട്ര സമ്മേളനത്തിന് തുടക്കം
അസ്ഥിരോഗ വിദഗ്ധരുടെ  അന്താരാഷ്‌്ട്ര സമ്മേളനത്തിന് തുടക്കം
Saturday, October 7, 2017 11:45 AM IST
കൊച്ചി: കൊച്ചിൻ അന്താരാഷ്‌ട്ര ഓർത്തോപീഡിക് (സിഐഒഎസ്) സമ്മേളനത്തിന് ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ട് ഹോട്ടലിൽ തുടക്കമായി. സമ്മേളനത്തിന്‍റെ ഉദ്ഘാടനം കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്‍റ് ഡോ.ടിജി തോമസ് ജേക്കബ് നിർവഹിച്ചു. മാരകമായ ക്ഷതങ്ങളിൽ 80 ശതമാനവും വാഹനാപകടംമൂലമാണ് സംഭവിക്കുന്നതെന്നും ലോകത്ത് തന്നെ മരണ കാരണങ്ങളിൽ ഇതിന് എട്ടാം സ്ഥാനമാണുള്ളതെന്നും ഡോ.ടിജി തോമസ് പറഞ്ഞു.

ഐഎംഎ നിയുക്ത പ്രസിഡന്‍റ് ഡോ.വർഗീസ് ചെറിയാൻ, സിഐഒഎസ് പ്രസിഡന്‍റ് ഡോ.എ.എ ജോണ്‍,ഡോ.സബിൻ വിശ്വനാഥ്, ഡോ.ജോണ്‍ തയ്യിൽ ജോണ്‍,ഡോ.രാജീവ് സ്റ്റാൻലി, ഡോ.ആർ.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. വാഹനാപകടം മൂലമുണ്ടാകുന്ന മാരകമായ ക്ഷതങ്ങൾ കൈകാര്യം ചെയ്യുന്ന സങ്കീർണ ശസ്ത്രക്രിയകളും വൈദ്യശാസ്ത്ര സാങ്കേതിക വിദ്യകളും സമ്മേളനത്തിന്‍റെ ആദ്യദിനം പ്രധാന ചർച്ചാവിഷയമായി.


മൂന്നു ദിവസം നീളുന്ന സമ്മേളനത്തിൽ ക്ഷതങ്ങളുടെ അത്യന്താധുനിക ചികിത്സകൾക്ക് പുറമെ രണ്ടു വ്യത്യസ്ത ട്രാക്കുകളിലായി അസ്ഥികളുടെയും അസ്ഥി സന്ധികളുടെയും പുനർനിർമാണം (ആർത്തോപ്ലാസ്റ്റ്), മിനിമൽ ഇൻവേസീവ് സർജറി (ആർത്രോ സ്കോപി), ഈ മേഖലകളിലെ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ, നവീന മാർഗങ്ങൾ എന്നിവയും ചർച്ച ചെയ്യും.

കൊച്ചി ഓർത്തോപീഡിക് സൊസൈറ്റിയും കേരള ഓർത്തോപീഡിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ അമേരിക്ക, ബ്രിട്ടൻ, ജർമനി, ഇറ്റലി, ഓസ്ട്രിയ, സിംഗപ്പൂർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.