കൊച്ചി: ലോകമെന്പാടും വ്യാപിച്ചുകിടക്കുന്ന അന്പതു ലക്ഷത്തോളം സമുദായ അംഗങ്ങളുടെ സാമൂഹ്യ, സാന്പത്തിക, രാഷ്ട്രീയ കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമതയോടുകൂടി കത്തോലിക്ക കോണ്ഗ്രസ് ഇടപെടണമെന്നു സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കത്തോലിക്ക കോണ്ഗ്രസ് ദേശീയ നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഓരോ സമുദായവും നൻമയിലും ഉത്തരവാദിത്വത്തിലും മുന്നേറുന്പോൾ അതിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതി കൂടുതൽ സാധ്യമാകും. സഹകരിക്കാവുന്ന ഇതര സഹോദര പ്രസ്ഥാനങ്ങളുമായും സുമനസുകളുമായും ചേർന്നു പ്രവർത്തിച്ചു സംഘടിത ശക്തിയായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും പ്രശ്നങ്ങൾക്കു പരിഹാരത്തിനായി കത്തോലിക്ക കോണ്ഗ്രസ് സമ്മർദശക്തിയാകണമെന്നും കർദിനാൾ പറഞ്ഞു.ദേശീയ പ്രസിഡന്റ് വി. വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഡയറക്ടർ ഫാ. ജിയോ കടവി, മുൻ ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, രൂപത ഡയറക്ടർമാരായ ഫാ. ജോർജ് തുരുത്തിപ്പിള്ളി, ഫാ. ജോർജ് പാട്ടത്തേക്കുഴി, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, ടോണി പുഞ്ചക്കുന്നേൽ, സാജു അലക്സ്, സ്റ്റീഫൻ ജോർജ്, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളുവത്ത്, ദേവസ്യ കൊങ്ങോല, റിൻസണ് മണവാളൻ, ഫ്രാൻസീസ് മൂലൻ, ഐപ്പച്ചൻ തടിക്കാട്ട്, റീന ഫ്രാൻസിസ്, രാജീവ് ജോസഫ്, ജോസ് മേനാച്ചേരി, സെബാസ്റ്റ്യൻ വടശേരി, ജാൻസൻ ജോസഫ്, ജോമി കൊച്ചുപറന്പിൽ, ജോർജ് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.