മദ്യനയത്തിനെതിരേ 23നു തലസ്ഥാനത്തു ബഹുജന മാർച്ച്
Thursday, October 12, 2017 7:05 PM IST
തിരുവനന്തപുരം: സർക്കാരിന്‍റെ വികലമായ മദ്യനയത്തിൽ പ്രതിഷേധിച്ച് ഈ മാസം 23ന് തിരുവനന്തപുരത്ത് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം, മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ എന്നിവർ സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

23 ന് രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനിൽ നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തുന്ന മാർച്ചിൽ ജാതി- മത വ്യത്യാസമില്ലാതെ സാമുദായിക- സാംസ്കാരിക സാഹിത്യ- മേഖലയിലെ വ്യക്തികൾ പങ്കെടുക്കുമെന്ന് ഡോ.സൂസപാക്യം പറഞ്ഞു. മദ്യനയത്തിൽ തിരുത്തലുകൾ ആവശ്യപ്പെട്ട് എല്ലാ സമുദായ നേതാക്കളെയും ഉൾപ്പെടുത്തി സമരം നടത്തിയിരുന്നു. സമരത്തിന് ശേഷവും സർക്കാരിൽ നിന്ന് അവഗണനാ മനോഭാവമാണു നേരിടുന്നത്.

തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ അപ്പാടെ ലംഘിച്ചുകൊണ്ടു മുൻകാലങ്ങളിലെക്കാൾ വ്യത്യസ്തമായി മദ്യത്തിന്‍റെ ലഭ്യത വർധിപ്പിക്കുകയാണു സർക്കാർ ചെയ്തത്. സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും വരെ ഇപ്പോൾ മദ്യഷാപ്പുകൾ അനുവദിച്ചിരിക്കുകയാണ്.


സമൂഹത്തിൽ അവശത അനുഭവിക്കുന്ന വ്യക്തികളെ മുഖ്യധാരയിലേക്ക് കണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. സർക്കാരിന്‍റെ ജനവിരുദ്ധ മദ്യനയം തുടർന്നും എതിർക്കും. 23ന് നടത്തുന്ന ബഹുജന മാർച്ചിൽ സംസ്ഥാനത്തിന്‍റെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള എല്ലാ വിഭാഗം ജനങ്ങളും ഉണ്ടാകും. ഇതിനുശേഷം ജില്ലാ തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഡോ.എം.സൂസപാക്യം പറഞ്ഞു.സർക്കാരിന്‍റെ മദ്യനയത്തിനെതിരേ ശക്തമായ ബഹുജന മുന്നേറ്റമാണ് നടക്കുന്നതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. മദ്യനയത്തിനെതിരായി കഴിഞ്ഞ മാസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടികളിൽ വിവിധ നേതാക്കൾ പങ്കെടുത്തിരുന്നു. എന്നാൽ, സർക്കാരിന്‍റെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.