ഓട്ടോ ഡ്രൈവർമാരുടെ കൊലപാതകം: ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയെന്നു സൂചന
Monday, October 16, 2017 12:11 PM IST
മൂന്നാർ: ഓട്ടോ ഡ്രൈവർമാരായ സുഹൃത്തുക്കളുടെ ഇരട്ടക്കൊലപാതകം ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള പകമൂലമെന്നു സൂചന. മൂന്നാർ എല്ലപ്പെട്ടി കെ കെ ഡിവിഷൻ സ്വദേശികളായ ശരവണൻ, ജോണ്‍ പീറ്റർ എന്നിവരാണ് കഴിഞ്ഞ ദിവസം അതിദാരുണമായി കൊല്ലപ്പെട്ടത്.

തിരുനെൽവേലി പുതുക്കുളം സ്വദേശിയായ മണിയാണ് സംഭവത്തിനു പിന്നിലെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും പുറമേ നിന്നുള്ളവരുടെ ഇടപെടൽ പോലീസ് തള്ളിക്കളയുന്നില്ല. സംഭവം നടന്നദിവസം മണപ്പെട്ടിക്കു സമീപം ടാറ്റാ സുമോ വാഹനം മണിക്കൂറുകളോളം നിർത്തിയിട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെ കൃത്യം നടത്തിയതിനുശേഷം ജോണ്‍ പീറ്ററിന്‍റെ ഓട്ടോ ഏർപ്പാടാക്കിക്കൊടുത്ത എല്ലപ്പെട്ടി സ്വദേശിയെ ഫോണിൽ ബന്ധപ്പെട്ട മണി ഇരുവരെയും വകവരുത്തി എന്നറിയിച്ചതായി വിവരമുണ്ട്.

കസ്റ്റഡിലെടുത്ത് ചോദ്യംചെയ്ത നാലുപേരിൽനിന്നാണ് പോലീസിന് നിർണായക ഈ വിവരങ്ങൾ ലഭ്യമായത്.മണിയുമായി ബന്ധമുള്ള എല്ലപ്പെട്ടി കെകെ ഡിവിഷൻ സ്വദേശികളായ സെന്തിൽ, ചെല്ലദുരൈ, വിമൽ, രമേഷ് എന്നിവരെയാണ് തമിഴ്നാടു പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. വിമലിന്‍റെ ആധാർ കാർഡ് നൽകിയാണ് മണിക്ക് സിം കാർഡ് തരപ്പെടുത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. കൊലയാളി എന്നു സംശയിക്കുന്ന മണിയുടെ രക്ഷിതാക്കൾ എല്ലപ്പെട്ടി എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു.


ജോലിയിൽനിന്നു വിരമിച്ചശേഷം വർഷങ്ങൾക്കുമുന്പ് സ്വദേശമായ തിരുനൽവേലി പുതുക്കുളത്തേക്ക് പോയതോടെ മണിയും അവരോടൊപ്പം പോയി. അവിടെ നിരവധി കൊലക്കേസുകളിൽ മണി പ്രതിയായി. തിരുനൽവേലി, നാഗർകോവിൽ, ചെന്നൈ എന്നീ ജില്ലകളിലായി പത്തിലധികം കേസുകൾ മണിക്കെതിരേ നിലവിലുണ്ട്.

ഒരാഴ്ചമുന്പ് ജാമ്യത്തിലിറങ്ങിയ മണി ചെണ്ടുവരൈ എസ്റ്റേറ്റിലുള്ള തന്‍റെ അകന്ന ബന്ധത്തിലുള്ള സഹോദരിയുടെ വീട്ടിൽ താമസിച്ച് ഇടയ്ക്കിടെ സുഹൃത്തുക്കളോടൊപ്പം കാറിൽ എല്ലപ്പെട്ടിയിൽ എത്തിയിരുന്നതായും തൊഴിലാളികൾ പറയുന്നു.കേരള - തമിഴ്നാട് അതിർത്തിയിൽ നടന്ന സംഭവമായതിനാൽ പോലീസ് കേസിൽ പരസ്പരം ബന്ധപ്പെട്ടാണ് അന്വേഷണം നടത്തുന്നത്.

മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ബോഡിനായ്ക്കന്നൂർ ഡിവൈഎസ്പി പ്രഭാകരന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബോഡിനായ്ക്കന്നാർ ടൗണ്‍ എസ്ഐ വിജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തമിഴ്നാട് ക്രൈം ബ്രാഞ്ചും എല്ലപ്പെട്ടിയിലെത്തി അന്വേഷണം നടത്തി. തേനി. എസ്പി ഭാസ്കരൻ, ഡിവൈഎസ്പി പ്രഭാകരൻ, കുരങ്ങണി എസ്ഐ സഹദേവൻ എന്നിവർക്കാണ് കേസ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട യുവാക്കളുടെ മൃതദേഹങ്ങൾ എല്ലപ്പെട്ടിയിലെത്തിച്ച് സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.