സോളാർ ഉത്തരവ് ഇന്നലെയും ഇറങ്ങിയില്ല
Monday, October 16, 2017 12:11 PM IST
തിരുവനന്തപുരം: സോളാർ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ പുതിയ അന്വേഷണസംഘം രൂപീകരിച്ചുള്ള ഉത്തരവ് ഇന്നലെയും ഇറങ്ങിയില്ല. മന്ത്രിസഭാ യോഗ തീരുമാനം മുഖ്യമന്ത്രി വിവരിച്ച് അഞ്ചു ദിവസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് ഉത്തരവിറങ്ങാത്തതു ചർച്ചയായി.

കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് സോളാർ റിപ്പോർട്ട് അംഗീകരിച്ചത്. തുടർന്നു മന്ത്രിസഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ കേസന്വേഷണത്തിനായുള്ള പ്രത്യേക സംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിന്‍റെ കരട് തയാറാക്കി ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം കൈമാറി. ഉടൻ ഉത്തരവ് പുറത്തിറങ്ങുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.


എന്നാൽ, അന്വേഷണസംഘം രൂപീകരണ ഉത്തരവ് മുഴുവൻ പഴുതുകളുമടച്ച് കൃത്യതയോടെ വേണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ശേഷം അഡ്വക്കറ്റ് ജനറലിന്‍റെ ഉപദേശംകൂടി സ്വീകരിച്ച് ഉത്തരവിറക്കിയാൽ മതിയെന്നു തീരുമാനിച്ചു. കഴിഞ്ഞ ശനിയാഴ്ച അഡ്വക്കറ്റ് ജനറലിനു കൈമാറിയ ഉത്തരവിന്‍റെ പകർപ്പിൽ നിയമോപദേശം സഹിതം ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എജി ഏല്പിച്ചതായി സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.