കാർഷിക വാഴ്സിറ്റി മന്ദിരത്തിന് അച്യുതമേനോന്‍റെ പേര്
കാർഷിക വാഴ്സിറ്റി മന്ദിരത്തിന്  അച്യുതമേനോന്‍റെ പേര്
Tuesday, October 17, 2017 10:58 AM IST
തൃശൂർ: കേരള കാർഷിക സർവകലാശാലയ്ക്കു മുൻമുഖ്യമന്ത്രി സി. അച്യുതമേനോന്‍റെ പേര് നൽകാനുള്ള നീക്കത്തിൽനിന്നു കൃഷിമന്ത്രി പിന്മാറി. പകരം സർവകലാശാല ആസ്ഥാനത്തു യുപിഎ സർക്കാർ നൽകിയ 100 കോടി രൂപ ഫണ്ട് ഉപയോഗിച്ചു നിർമിച്ച വെള്ളാനിക്കരയിലെ പുതിയ ആസ്ഥാനഭരണ മന്ദിരത്തിനു അച്യുതമേനോന്‍റെ പേരിടുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ചേർന്ന കാർഷിക സർവകലാശാല ജനറൽ കൗണ്‍സിൽ യോഗം കൃഷി മന്ത്രിയുടെ നിർദേശം അംഗീകരിച്ചു.

ഈ മന്ദിരത്തിന് 1986 ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ടിരുന്നു. അതേസ്ഥാനത്താണ് ഇപ്പോൾ മന്ദിരം പണിതിരിക്കുന്നത്. കരുണാകരൻ സ്ഥാപിച്ച ശിലാഫലകം പിന്നീട് തല്ലിത്തകർത്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് ഈ മന്ദിരത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഇതേസമയം, സർവകലാശാലയുടെ അടുത്ത വൈസ് ചാൻസലറെ നിയമിക്കാനുള്ള മൂന്നംഗ സമിതിയിലേക്കു സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം കെ. രവിരാമനെ കൗണ്‍സിൽ നോമിനേറ്റ് ചെയ്തു. ആദ്യം തീവ്ര ഇടതുപക്ഷക്കാരനും പിന്നീട് സിപിഎം സഹയാത്രികനുമായിരുന്ന രവിരാമൻ ഇപ്പോൾ സിപിഐ നോമിനിയായിട്ടാണ് പ്ലാനിംഗ് ബോർഡിൽ അംഗമായത്. കാർഷിക സർവകലാശാലയുടെകാർഷിക സാമ്പത്തികശാസ്ത്ര വിഭാഗത്തിൽനിന്നു കഴിഞ്ഞ വർഷമാണ് രവിരാമൻ വിരമിച്ചത്. സാധാരണ സർവകലാശാലയിൽനിന്നു വിരമിച്ചവരെ വൈസ് ചാൻസലർ സെലക‌്ഷൻ കമ്മിറ്റി അംഗമാക്കുന്ന കീഴ്‌വഴക്കമില്ല. കാർഷിക സർവകലാശാല കാർഷിക സാമ്പത്തിക വിഭാഗത്തിലെ സിപിഐക്കാരിയായ ശാസ്ത്രജ്ഞയെ വൈസ് ചാൻസലറാക്കുന്നതിനാണു ചരടുവലിയെന്ന് ആരോപണമുണ്ട്.


ഇന്നലെ രാവിലെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച ജനറൽ കൗണ്‍സിൽ യോഗം അര മണിക്കൂറിനകം അജൻഡ പാസാക്കിയെന്നു പ്രഖ്യാപിച്ച് അവസാനിപ്പിച്ചു. കാർഷിക സർവകലാശാല ജനറൽ കൗണ്‍സിൽ യോഗങ്ങളിൽ കൃഷി മന്ത്രി പങ്കെടുക്കാറില്ലായിരുന്നു. എന്നാൽ ഇന്നലത്തെയും കഴിഞ്ഞ മാർച്ചിലെയും യോഗങ്ങളിൽ കൃഷി മന്ത്രി പങ്കെടുത്തു.

കാർഷിക സർവകലാശാലയുടെ ദൈനംദിന ഭരണത്തിൽ കൃഷി മന്ത്രി നേരിട്ട് ഇടപെടുന്നത് അക്കാദമിക് സമൂഹത്തിൽ ഗൗരവമായ ചർച്ചകൾക്കു വഴിയൊരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.