ജനങ്ങളോടു ചിരിക്കൂ: ഉദ്യോഗസ്ഥരോടും ബാങ്കുകാരോടും മന്ത്രി കണ്ണന്താനം
ജനങ്ങളോടു ചിരിക്കൂ: ഉദ്യോഗസ്ഥരോടും  ബാങ്കുകാരോടും മന്ത്രി കണ്ണന്താനം
Tuesday, October 17, 2017 11:15 AM IST
തിരുവനന്തപുരം: ജനങ്ങളോടു ചിരിച്ചു സംസാരിക്കൂവെന്ന് ഉദ്യോഗസ്ഥരോടും ബാങ്കുകാരോടും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ടാഗോർ തിയറ്ററിൽ മുദ്ര ബാങ്ക് വായ്പയുടെ കാമ്പയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യങ്ങൾ നേടാനായി ജനങ്ങൾ ഓഫീസിലേക്കോ ബാങ്കിലേക്കോ കയറിവന്നാൽ ഉദ്യോഗസ്ഥർക്ക് അവരോടു ചിരിക്കാൻ എന്തുപ്രയാസമാണ്.

ചിരിച്ചുകൊണ്ടു സമീപിച്ചുകൂടേയെന്ന് അദ്ദേഹം ചോദിച്ചു. ചിരിച്ചുകൊണ്ട് സംസാരിച്ചാൽ ജനങ്ങളുടെ പകുതി പ്രയാസം മാറും. നാട്ടുകാർക്കു വൈദ്യുതി കണക്‌ഷനും വീടുകളിൽ വൈദ്യുതിയും കിട്ടുന്ന കാര്യങ്ങൾ താൻ പറയും. ഫോണും ചെവിയിൽകുത്തി കളിയാക്കി ചിരിച്ചോളാൻ ഫേസ്ബുക്ക് ട്രോളർമാരോടു കണ്ണന്താനം പറഞ്ഞു.

തങ്ങളുടെ ഹൃദയം പാവപ്പെട്ടവരോടൊപ്പമാണ്. എല്ലാവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയതു വിപ്ലവമല്ലെങ്കിൽ പിന്നെന്താണു വിപ്ലവമെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയുടെ മുദ്ര വായ്പ നൽകാൻ ബാങ്കുകാർ ആവശ്യത്തിനു പണിയെടുക്കണം. ആവശ്യങ്ങൾക്കായി ബാങ്കിലെത്തുന്നവരെ ശ്രദ്ധിക്കണം.

എല്ലാവരും ഒന്നുചേർന്ന് കേരളത്തിനായി ഒന്നിച്ചു പ്രവർത്തിക്കണം. ഏതു പാർട്ടിയെന്നോ ഏതു സമൂഹമെന്നോ ചിന്തിക്കാതെ എല്ലാവരും ഒന്നായി പ്രവർത്തിക്കണം.

പരാതിയുടെ ഇടമായി കുത്തഴിഞ്ഞു കിടന്ന എൻട്രൻസ് കമ്മീഷണറേറ്റ് താൻ എൻട്രൻസ് കമ്മീഷണറായി എത്തി നേരേയാക്കിയത് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹകരണം കൊണ്ടായിരുന്നുവെന്നു മന്ത്രി വിവരിച്ചു. സാധാരണക്കാരിൽനിന്നു ചിലപ്പോൾ വലിയ ആശയങ്ങൾ ലഭിക്കും. നാട്ടുകാരുടെ പ്രയാസങ്ങൾ നേരിൽ മനസിലാക്കാൻ നാട്ടിലേക്കു വന്നുകൂടേയെന്നു പരാതിക്കാരിയായ വൃദ്ധ കോട്ടയം കളക്ടറായിരിക്കേ ചോദിച്ചു. ഈ ചോദ്യമാണ് ജനസമ്പർക്ക പരിപാടിയുമായി പഞ്ചായത്തുതോറും അദാലത്ത് സംഘടിപ്പിക്കാൻ പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞു.

വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ എംഎൽഎ, ഫിനാൻസ് റിസോഴ്സ് സെക്രട്ടറി മിൻഹായ് ആലം, കനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വി. റാവു, ഡിഎഫ്എസ് ഡയറക്ടർ അശോക് കുമാർ സിംഗ്, ശാന്താ വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.

ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി സ്വാഗതവും കെ. സന്തോഷ് നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.