മുരുകൻ കേസ്: നരഹത്യക്കുറ്റം ചുമത്തിയതു മരിക്കുമെന്ന് അറിഞ്ഞിട്ടും ചികിത്സ നിഷേധിച്ചതിനാൽ
Thursday, October 19, 2017 11:48 AM IST
കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകനു ചികിത്സ നിഷേധിച്ച കേസിൽ ഡോക്‌ടർമാർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്ന കാര്യത്തിൽ വിദഗ്ധാഭിപ്രായം തേടിയിട്ടുണ്ടെന്നു പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. മുരുകന്‍റെ തലയ്ക്കേറ്റ മാരകമായ പരിക്ക് മരണത്തിനു കാരണമാകും എന്നറിഞ്ഞിട്ടും ചികിത്സ നിഷേധിച്ചതിനാലാണു നരഹത്യാക്കുറ്റം ചുമത്തിയതെന്നും പോലീസ് പറഞ്ഞു.


ട്രാവൻകൂർ മെഡിക്കൽ കോളജിലെ ഡോ. ബിലാൽ അഹമ്മദ്, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ശ്രീകാന്ത് വലസപ്പള്ളി, ഡോ. പാട്രിക് പോൾ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ഡോക്‌ടർമാർക്കെതിരേ ചുമത്താൻ കാരണമെന്തെന്നു വിശദീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.