പെരുന്പാവൂരിൽ 120 കിലോ കഞ്ചാവ് പിടിച്ചു
പെരുന്പാവൂരിൽ 120 കിലോ കഞ്ചാവ് പിടിച്ചു
Thursday, October 19, 2017 12:05 PM IST
പെരുന്പാവൂർ: രണ്ടു വാഹനങ്ങളിലായി എത്തിച്ച 120 കിലോയോളം കഞ്ചാവുമായി മൂന്നുപേർ പെരുന്പാവൂർ പോലീസിന്‍റെ പിടിയിൽ. ഇടുക്കി ഉടുന്പൻചോല മൈലാടുംപാറ തേവരോലിയിൽ വീട്ടിൽ രാമന്‍റെ മകൻ വിനോദ്(47), തൃശൂർ മുകുന്ദപുരം മുട്ടിത്തടി കുമാരപ്പിള്ളി വീട്ടിൽ ബേസിലിന്‍റെ മകൻ ജോബി(37), കോട്ടയം കാഞ്ഞിരപ്പിള്ളി ചിറക്കടവ് ഇറത്തിൽ വീട്ടിൽ ഗമ്മിനിയുടെ മകൻ മാത്യു (44) എന്നിവരെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ എംസി റോഡിൽ വല്ലം ചൂണ്ടിയിൽ വച്ച് പോലീസ് പിടികൂടിയത്.

കാറിലും പിക്ക് അപ് വാനിലുമായി പ്രത്യേകം തയാറാക്കിയ അറകളിൽ പാക്ക് ചെയ്ത് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിൽക്കുന്നതിനായി ഇതരസംസ്ഥാനത്തുനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണു സൂചന. കഞ്ചാവ്കേസിൽ കഴിഞ്ഞ ദിവസം തൃശൂർ പുതുക്കാടുനിന്ന് പെരുന്പാവൂർ പോലീസ് പിടികൂടിയ പ്രതിയിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ നടപടിയെന്നാണു വിവരം.

കഴിഞ്ഞ ദിവസം പോലീസ് പെരുന്പാവൂർ മുതൽ തൃശൂർ വരെ പരിശോധന നടത്തിയെങ്കിലും ഒരാൾ മാത്രമാണ് പിടിയിലായിരുന്നത്. തുടർ പരിശോധനകൾ നടത്തിവരുന്നതിനിടെയാണ് സംഘത്തെ ഇന്നലെ എംസി റോഡിൽവച്ച് പിടികൂടിയതെന്നാണു വിവരം.


ഇവർക്ക് കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നു പോലീസ് വ്യക്തമാക്കി. കഞ്ചാവ് എത്തിച്ച മാരുതി റിറ്റ്സ് കാറും പിക്ക് അപ് വാനും പോലീസ് കസ്റ്റഡിയിൽ എടുത്തു.

പിടിച്ചെടുത്ത കഞ്ചാവ് കുന്നത്തുനാട് ഡെപ്യൂട്ടി തഹസീൽദാറുടെ സാന്നിധ്യത്തിൽ അളന്ന് തിട്ടപ്പെടുത്തിയശേഷമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പെരുന്പാവൂർ സിഐയുടെ ചുമതലയുള്ള ജെ. കുര്യാക്കോസ്, എസ്ഐ പി.എ. ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിലുളള വൻ പോലീസ് സംഘമാണ് കഞ്ചാവ് വേട്ടയ്ക്ക് നേതൃത്വം നൽകിയത്. പ്രതികളെയും കഞ്ചാവിന്‍റെ ഉറവിടത്തെയും കുറിച്ച് കൂടുതലായി അന്വേഷിച്ചുവരികയാണെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.