പോലീസ് സ്റ്റേഷനുകളിൽ സിഐമാരെ ഹൗസ് ഓഫീസറാക്കണമെന്ന ശിപാർശയ്ക്കു മന്ത്രിസഭയുടെ അംഗീകാരം
Thursday, October 19, 2017 12:21 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസർമാരായി സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ശിപാർശ അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 196 പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി സിഐമാർ വരും. നിലവിൽ എട്ടു പോലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായുണ്ട്.

സംസ്ഥാനത്തെ 471 പോലീസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി എസ്എച്ച്ഒ ആയി സിഐമാരെ നിയമിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് 196 സ്റ്റേഷനുകളിൽ ഈ പരിഷ്കാരം നടപ്പാക്കുന്നത്. ഇപ്പോൾ സബ് ഇൻസ്പെക്ടർമാരാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി പ്രവർത്തിക്കുന്നത്.


ആകെയുളള 471 സ്റ്റേഷനുകളിൽ 357 എണ്ണത്തിൽ എസ്ഐ തസ്തികയിലുളള രണ്ടോ അതിലധികമോ ഉദ്യോഗസ്ഥരുണ്ട്. അവരിൽതന്നെ 302 എസ്ഐമാർ, സർക്കിൾ ഇൻസ്പെക്ടർമാർക്കു തുല്യമോ അതിനു മുകളിലോ ശമ്പളമുള്ളവരാണ്. അതിനാൽ സാമ്പത്തിക ബാധ്യതയില്ലാതെ അവർക്ക് ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ നൽകാം.

ഒരു എസ്ഐ മാത്രമുളള 13 പോലീസ് സ്റ്റേഷനുകളിലേക്കു രണ്ടോ അതിലധികമോ എസ്ഐമാരുളള സ്റ്റേഷനുകളിൽനിന്നും 13 പേരെ പുനർവിന്യസിച്ചു നിയമിക്കാൻ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.