തിരുവനന്തപുരം: 2016 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍പ്രഖ്യാപിച്ചു. കെ.കെ. രാജീവ് സംവിധാനം ചെയ്തു ഫ്ളവേഴ്സ് ചാനല്‍ നിര്‍മിച്ച ‘പോക്കുവെയില്‍’ കഥാവിഭാഗത്തില്‍ മികച്ച ടെലി സീരിയലായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധാനത്തിനും നിര്‍മാണത്തിനും 25,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും തിരക്കഥാകൃത്തായ ജയരാജ് വിജയിന് 15,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും പുരസ്കാരമായി ലഭിക്കും. സിസ്റ്റര്‍ സാന്‍ക്റ്റ സിഎംസി നിര്‍മിച്ച് സിബി യോഗ്യവീടന് സംവിധാനം ചെയ്ത ‘തപസ്വിനി വിശുദ്ധ എവുപ്രാസ്യ’യ്ക്കാണ് മികച്ച രണ്ടാമത്തെ ടെലി സീരിയലിനുള്ള പുരസ്കാരം. സംവിധായകനും നിര്‍മാതാവിനും 15,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും.
ടെലിഫിലിം
ഇരുപത് മിനിട്ടില്‍ കുറവ് ദൈര്‍ഘ്യമുള്ള മികച്ച ടെലി ഫിലിമിനു മാതളനാരങ്ങ അര്‍ഹമായി. സംവിധായകന് അനില്‍ പറക്കാടിനും നിര്‍മ്മാതാവ് ജസ്റ്റിന് ചിറ്റിലപ്പള്ളിക്കും 15,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും തിരക്കഥാകൃത്തായ അനില്‍ പറക്കാടിന് 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. 20 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മികച്ച ടെലി ഫിലിം പി.കെ. ബിനു നിര്‍മിച്ച് കെ.വി ശിവപ്രസാദ് സംവിധാനം ചെയ്ത അപ്പൂപ്പന്താടിയാണ്. ഇവര്‍ക്ക് 20,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും തിരക്കഥാകൃത്തായ ശിവപ്രസാദിന് 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും.
തിരക്കഥാകൃത്ത്
ഉരിയാട്ടത്തിന്റെ തിരക്കഥാകൃത്ത് ടി.എന്‍. സജിമോനാണ് മികച്ച തിരക്കഥാകൃത്ത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. മാമ്പഴം സീസണ് 10 മികച്ച ടിവി ഷോ (എന്റര്‍ടെയിന്‍മെന്റ്) പുരസ്കാരത്തിന് അര്‍ഹമായി. ഈ പരിപാടി നിര്‍മിച്ച മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് 20,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. ഫ്ളവേഴ്സ് ചാനല്‍ നിര്‍മിച്ച ഉപ്പും മുളകുമാണ് മികച്ച കോമഡി പരിപാടി. സംവിധായകന് ആര്.ഉണ്ണികൃഷ്ണന് 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും നിര്‍മാതാവ് ഫ്ളവേഴ്സ് ചാനലിന് 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. ഉപ്പും മുളകും പരിപാടിയിലെ പ്രകടനത്തിന് ബിജു സോപാനം മികച്ച കൊമേഡിയനായി. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ഇദ്ദേഹത്തിന് ലഭിക്കും.
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷ വിഭാഗം) സിദ്ധാര്ത്ഥന്. പരിപാടി : സഹയാത്രിക. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (സ്ത്രീ) എയ്ഞ്ചല്‍ ഷിജോയ്- പരിപാടി : തപസ്വിനി വിശുദ്ധ ഏവു പ്രാസ്യ. ഇവര്‍ക്ക് 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിമിന് മണ്‍വെട്ടം അര്‍ഹമായി. സംവിധായകന് ഹരി രാജക്കാടിനും നിര്‍മാതാവ് അനില്‍ കൊച്ചുമത്തായിക്കും 20,000 രൂപ വീതവും പ്രശസ്തി പത്രവും ശില്പവും ലഭിക്കും. തിരക്കഥാകത്ത് ഹരി രാജക്കാടിന് 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും.
സംവിധായകൻ
ചാവേര്‍ എന്ന പരിപാടി സംവിധാനം ചെയ്ത അഭിലാഷ് വിജയ് ആണ് മികച്ച സംവിധായകന്. 20,000 രൂപയും പ്രശസ്തിപത്രവും ശില്പവും ആണ് പുരസ്കാരം. ഉരിയാട്ടം പരിപാടിയിലെ കെ.ഗിരീഷ് ബാബു ആണ് മികച്ച നടന്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. നോട്ടീസ് വണ്ടി (ഒരു സിനിമയുണ്ടാക്കിയ കഥ) എന്ന പരിപാടിയിലെ അഭിനയത്തിന് കലാഭവന്‍ റഹ്മാന് മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടു. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണു പുരസ്കാരം.
സഹയാത്രിക, പോക്കുവെയില്‍ പരിപാടികളിലെ അഭിനയത്തിന് ഷഫ്ന നിസാമും ശ്രുതി ലക്ഷ്മിയും മികച്ച നടിമാര്‍ക്കുള്ള പുരസ്കാരം പങ്കിട്ടു. ഇവര്‍ക്ക് 7,500 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പോക്കുവെയിലിലെ അഭിനയത്തിന് റീന ബഷീര്‍ മികച്ച രണ്ടാമത്തെ നടിയായി. പുരസ്കാരം : 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും. മാതളനാരങ്ങ എന്ന പരിപാടിയിലെ പാര്‍വതി ഉണ്ണികൃഷ്ണന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരമായ 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. ചാവേര്‍ എന്ന പരിപാടിയിലൂടെ അന്‍സര്‍ ഷാ മികച്ച കാമറാമാനായി തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും.
എഡിറ്റിംഗ്
ഇ.എസ് .സൂരജ് ആണ് മികച്ച ചിത്ര സംയോജകന്‍. (പരിപാടി : അപ്പൂപ്പന്താടി) 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും. മികച്ച സംഗീത സംവിധായകന് കെ.വി. സുബ്രഹ്മണ്യന്. പരിപാടി : ചാവേര്‍. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും. മികച്ച ശബ്ദലേഖകന്‍ സനല്‍ ജോര്‍ജ്. പരിപാടി : ചാവേര്‍. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും. മികച്ച കലാസംവിധായകന്‍ സിബി കല്ലോടി. തപസ്വിനി വിശുദ്ധ ഏവു പ്രാസ്യയാണ് പരിപാടി. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പ്രത്യേക ജൂറി പരാമര്‍ശം ടി.വി ഷോ (എന്റര്‍ടെയിന്‍മെന്റ്) പരിപാടിയായ ഡി 4 ഡാന്‍സ് സീസണ് 3 (ഡി3) (മഴവില്‍ മനോരമ), ഷോ ഗുരു (മാതൃഭൂമി ന്യൂസ്), നടന് സുനില്‍ സുഗത (അപ്പൂപ്പന്താടി), സ്വരാജ് ഗ്രാമിക - ബാലതാരം, നോട്ടീസ് വണ്ടി (ഒരു സിനിമയുണ്ടാക്കിയ കഥ), നര്‍ച്ചറിംഗ് നേച്ചര്‍ (കുട്ടികളുടെ ഹ്രസ്വചിത്രം) നിര്‍മാണം മേരിനിലയം സീനിയര്‍ സെക്കൻഡറി സ്കൂള്‍, ഉപ്പും മുളകും പരിപാടിയിലെ നിഷ സാരംഗ് (ഹാസ്യാഭിനേതാവ് - സ്ത്രീ) എന്നിവര്‍ നേടി. ഇവര്‍ക്ക് പ്രശസ്തിപത്രവും ശില്പവും ലഭിക്കും.
കഥേതര വിഭാഗം
മികച്ച ഡോക്യുമെന്ററി (ജനറല്‍) മലബാറിലെ ഖലാസികള്‍, സംവിധാനം : സി.എന്‍.ജയജോസ് രാജ്. (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മാണം : ഫിലിംസ് ഡിവിഷന് (20,000 രൂപയും പ്രശസ്തിപത്രവും ശില്പവും). മികച്ച ഡോക്യുമെന്ററി (സയന്‍സ് ആൻഡ് എന്‍വയോണ്‍മെന്റ്) : ഭൂമിക്കായ് , സംവിധാനം : പി.കെ. ശ്യാംകൃഷ്ണന് (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മാണം : മീഡീയാ വണ്‍ (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) : ചിതയുടെ കാവല്‍ക്കാരി, സംവിധാനം : സുബിത സുകുമാര്‍ (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മാണം : ജീവന് ടിവി (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ഡോക്യുമെന്ററി (വിമന്‍ ആൻഡ് ചില്‍ഡ്രന്‍) : ചൂണ്ടുവിരല്‍ (വിമന്‍ എംപ്ലോയീസ്), സംവിധാനം: അബ്ജിയോത്ത് വര്‍ഗീസ് (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മാണം : മനോരമ ന്യൂസ് (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും).
എഡ്യുക്കേഷണല്‍ പ്രോഗ്രാം
ചൂണ്ടുവിരല്‍ (കോടാലി സ്കൂള്‍), സംവിധാനം: അബ്ജിയോത്ത് വര്‍ഗീസ് (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മാണം : മനോരമ ന്യൂസ് (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും). മികച്ച ആങ്കര്‍ (എഡ്യൂക്കേഷണല്‍ പ്രോഗ്രാം) : എം.ജി. രാധാകൃഷ്ണന്, പരിപാടി : വാക്ക് പൂക്കും കാലം (എഷ്യാനെറ്റ് ന്യൂസ്) (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച സംവിധായകന് (ഡോക്യുമെന്ററി) : ജയജോസ് രാജ്. പരിപാടി : മലബാറിലെ ഖലാസികള്‍ (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ന്യൂസ് കാമറാമാന് : ജി.കെ.പി.വിജേഷ് പരിപാടി : ലെന്‍സ് (പുവര്‍മാന്‍)(എഷ്യാനെറ്റ് ന്യൂസ്)(10,000 രൂപയും പ്രശസ്തിപത്രവും ശില്പവും). മികച്ച വാര്ത്താവതാരകന് ; ഗോപീകൃഷ്ണന്. പരിപാടി : സ്പെഷല്‍ എഡിഷന് (മീഡിയാ വണ്‍) (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും).
മികച്ച കോമ്പിയറര്‍ /ആങ്കര്‍
ഗോവിന്ദ് പത്മസൂര്യ (വാര്‍ത്തേതര പരിപാടി) പരിപാടി : അടി മോനെ ബസര്‍ (ഏഷ്യാനെറ്റ്)(10,000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച കമന്റേറ്റര്‍: സലിന് മാങ്കുഴി, പരിപാടി : കേളപ്പന്റെ പദയാത്രകള്‍ (വിക്ടേഴ്സ് ചാനല്‍)(10,000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ആങ്കര്‍/ഇന്റര്വ്യൂവര് (കറന്റ് അഫയേഴ്സ്) : ഡോ. അരുണ്‍ കുമാര്‍, പരിപാടി : കേരള സമ്മിറ്റ് (മീഡിയാ വണ്‍) (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് : എം.ജി. അനീഷ് -പരിപാടി : അന്വേഷണം (തടവറയിലെ അവസാനത്തെ നക്സലൈറ്റ്) -ഏഷ്യാനെറ്റ് ന്യൂസ് (10,000 രൂപയും പ്രശസ്തി പത്രവും ശില്പവും). മികച്ച ടി.വി ഷോ (കറണ്ട് അഫയേഴ്സ് : ബിയോണ്ട് ദി ഹെഡ്ലൈന്‍സ് (വൈപ്പിനിലെ അമ്മ) (മീഡിയാ വണ്‍) (20,000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മാണം: സനൂപ് ശശിധരന്. മികച്ച കുട്ടികളുടെ പരിപാടി : ചൂണ്ടു വിരല്‍ (നഷ്ടമാകുന്ന അവധിക്കാലം) സംവിധാനം : അബ്ജിയോത്ത് വര്‍ഗീസ് (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മാണം : മനോരമ ന്യൂസ് (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും).
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍
ഡോക്യുമെന്ററി (സയന്‍സ് ആൻഡ് എന്‍വയോണ്‍മെന്റ്) സംവിധാനം : ബിജു പങ്കജ്. പരിപാടി : സ്വാതന്ത്ര്യം തേടുന്നവര്‍ (മാതൃഭൂമി ന്യൂസ്) ശില്പവും പ്രശസ്തിപത്രവും. ജീവചരിത്ര ഡോക്യൂമെന്ററി - സംവിധാനം : ബിജു മുത്തത്തി. പരിപാടി : മീനാക്ഷിപ്പയറ്റ് (കൈരളി/പീപ്പിള്‍). ശില്പവും പ്രശസ്തി പത്രവും. കാമറ : കെ.ജി. ജയന്. പരിപാടി : പകരം ഒരു പുസ്തകം മാത്രം (In Return just a Book).ശില്പവും പ്രശസ്തിപത്രവും.
രചനാ വിഭാഗത്തില്‍ മികച്ച പുസ്തകത്തിന് എന്‍ട്രികള്‍ ഒന്നും ലഭിച്ചില്ല. മികച്ച ലേഖനം : ടി.വി സീരിയലുകള്‍ സമൂഹത്തോട് ചെയ്യുന്നത്, രചയിതാവ് : സോഹന്‍ലാല്‍ (10,000 രൂപയും പ്രശസ്തി പത്രവും ശില്പവും).
എ.കെ. സാജന് ചെയര്‍മാനും കൃഷ്ണകുമാര്‍ വി.പി, സതീഷ് പൊതുവാള്, ഡോ. എസ് പ്രിയാ നായര്‍, പ്രേംകുമാര്‍ എന്നിവര്‍ അംഗങ്ങളും. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബര്‍ സെക്രട്ടറിയുമായ ജൂറിയാണ് കഥാവിഭാഗത്തിലെ മികച്ചവരെ തെരഞ്ഞെടുത്തത്, കഥേതര വിഭാഗത്തിലെ മികച്ചവരെ തെരഞ്ഞെടുത്തത് ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനും സി.വി അഖിലേഷ്, ഡോ. ഷാഹിന, സി.അശോകന്. എസ്. രാധാകൃഷ്ണന് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബര്‍ സെക്രട്ടറിയുമായ ജൂറിയാണ്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും വി.എസ്. ബിന്ദു, പി.വി മുരുകന് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പര്‍ സെക്രട്ടറിയുമായ ജൂറി രചനാ വിഭാഗത്തില്‍ പുരസ്കാരത്തിനര്‍ഹരായവരെ തെരഞ്ഞെടുത്തു. വാര്‍ത്താ സമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ജൂറി അംഗങ്ങളായ ഇക്ബാല്‍, പ്രേംകുമാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, എന്‍.പി. സജീഷ് എന്നിവര്‍ പങ്കെടുത്തു.