മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കലിന്‍റെ ജന്മശതാബ്‌ദി ഇന്ന്
മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കലിന്‍റെ ജന്മശതാബ്‌ദി ഇന്ന്
Saturday, October 21, 2017 12:06 PM IST
മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കൽ എന്ന നാമം സീറോ മലബാർ സഭയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. സീറോ മലബാർ സഭയുടെ പൗരസ്ത്യവും സഭാത്മകവുമായ രൂപീകരണ ശൈലിക്കു രൂപം കൊടുക്കാൻ ആത്മാർഥമായ പരിശ്രമിച്ച വ്യക്തിയെന്ന നിലയിൽ മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കൽ എന്നു എല്ലാവരാലും ആദരിക്കപ്പെടും.

മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കൽ കടുത്തുരുത്തി ഇടവകയിൽ വഞ്ചിപ്പുരയ്ക്കൽ കുടുംബത്തിൽ വർക്കി - മറിയം ദന്പതികളുടെ പ്രഥമ സന്താനമായി 1917 ഒക്‌ടോബർ 22 ന് ജനിച്ചു. വാലാച്ചിറ സെന്‍റ് ക്രൂസ് പ്രൈമറി സ്കൂളിലും തുടർന്ന് കടുത്തുരുത്തി സെന്‍റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും കുറവിലങ്ങാട് സെന്‍റ് മേരീസ് ഹൈസ്കൂളിലും പഠിച്ചു.
ചങ്ങനാശേരി എസ്ബി കോളജിൽ ചേർന്ന് ഇന്‍റർമീഡിയറ്റ് പരീക്ഷ പാസായശേഷം ചങ്ങനാശേരി അതിരൂപതവക കോട്ടയം പെറ്റി സെമിനാരിയിൽ ചേർന്നു. കാൻഡി പേപ്പൽ സെമിനാരിയിൽ ഉപരിപഠനം നടത്തി. 1947 ഓഗസ്റ്റ് 24-ന് വൈദികപട്ടം സ്വീകരിച്ചു.
കടുത്തുരുത്തി പള്ളിയിൽ അസിസ്റ്റന്‍റ് വികാരിയായിട്ടായിരുന്നു ആദ്യനിയമനം. തുടർന്ന് പാലാ കത്തീഡ്രൽപള്ളിയിൽ അസിസ്റ്റന്‍റായി. ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിന്‍റെ സെക്രട്ടറിയായും പ്രവർത്തിച്ചു. പിന്നീട് റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽനിന്നു കാനൻ നിയമത്തിൽ ഡോക്‌ടറേറ്റ് നേടി സ്വർണമെഡൽ സന്പാദിച്ചു.

റോമിൽനിന്നു തിരിച്ചെത്തിയ ഫാ. കുര്യനെ മാർ സെബാസ്റ്റ്യൻ വയലിലിന്‍റെ സെക്രട്ടറിയും പാലാ രൂപത മതബോധന ഡയറക്‌ടറുമായി നിയമിച്ചു.

വടവാതൂർ സെമിനാരി റെക്‌ടർ

സീറോമലബാർ സഭയ്ക്ക് തനതായി ഒരു സെമിനാരി വേണമെന്ന ആവശ്യം മാർ ജോസഫ് കരിയാറ്റിയുടെയും പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെയും കാലത്തേ ഉയർന്നുവന്നതാണ്. എന്നാൽ അതു യാഥാർഥ്യമായത് 1962-ൽ വടവാതൂർ സെമിനാരി സ്ഥാപിതമായതോടുകൂടിയാണ്. റെക്‌ടർ സ്ഥാനത്തേക്ക് ഡോ. കുര്യൻ വഞ്ചിപ്പുരയ്ക്കലിനെ സീറോമലബാർ സഭയിലെ മെത്രാന്മാർ ഏകകണ്ഠമായി നിർദേശിച്ചു.

പുതിയ സെമിനാരിയുടെ കെട്ടിടങ്ങളുടെ നിർമാണത്തിനും മറ്റു സൗകര്യങ്ങളുടെ സജ്ജീകരണത്തിലും അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തി.

സീറോ മലബാർ സഭയുടെ പൈതൃകം, പാരന്പര്യം, ദൈവശാസ്ത്രം എന്നിവയ്ക്ക് പ്രാമുഖ്യം നൽകുന്ന ഒരു വൈദിക പരിശീലന പദ്ധതിയാണ് അദ്ദേഹം ആവിഷ്കരിച്ചത്. 1967-ൽ മോൺസിഞ്ഞോർ പദവി നൽകി പരിശുദ്ധ സിംഹാസനം അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെ ആദരിച്ചു.


ഏഴുവർഷം റെക്‌ടർ എന്ന നിലയിൽ സ്തുത്യർഹമായ വിധം പ്രവർത്തിച്ചശേഷം പാലാ രൂപതയിൽ തിരിച്ചെത്തിയ മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കൽ ആദ്യം പ്രോ- വികാർ ജനറാളായും തുടർന്ന് വികാരി ജനറാളായും സേവനം ചെയ്തു.

രൂപത വക പ്രസിൽ മെച്ചപ്പെട്ട യന്ത്രങ്ങൾ വരുത്തുക, ദീപനാളം പ്രസിദ്ധീകരണത്തിന്‍റെ ആരംഭത്തിന് നേതൃത്വം നൽകുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി.

സാധു ജനങ്ങൾക്കുവേണ്ടി ഭവനങ്ങൾ നിർമിക്കുന്നതിനും വനിതാ ക്ഷേമ സംഘടന, പാലാ ശിശുമണ്ഡലം എന്നിവ സ്ഥാപിക്കുന്നതിലും മുൻകൈയെടുത്തു. അവയുടെ പ്രഥമ ഡയറക്‌ടറും അദ്ദേഹമായിരുന്നു. ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കലിന്‍റെ സേവനങ്ങളെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു: ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ വയലിൽ പിതാവിന്‍റെ സെക്രട്ടറിയായും മതബോധന ഡയറക്‌ടറായും വൈദിക സെനറ്റിന്‍റെയും പാസ്റ്ററൽ കൗൺസിലിന്‍റെയും ഭരണഘടനാ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചും, രൂപതയിൽ തുടക്കം കുറിച്ച പുതുമയാർന്ന പല പുരോഗമന പ്രസ്ഥാനങ്ങളുടെയും ഭാവനാശാലിയായ ആസൂത്രകനായും സർവോപരി വികാരി ജനറാളായും അദ്ദേഹം കാഴ്ചവച്ച വിലപ്പെട്ട സേവനങ്ങളുടെ പേരിൽ പാലാ രൂപത എക്കാലവും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

ആർക്കും എപ്പോഴം സമീപിക്കാവുന്ന സൗമ്യത, എല്ലാവരെയും ശ്രവിക്കാനുള്ള സന്മനസ്, കുറ്റങ്ങൾ പൊറുക്കാനുള്ള വിശാലഹൃദയം, തന്നാൽ കഴിയുന്ന സേവനം മുഖം നോക്കാതെ ആർക്കും ചെയ്തു കൊടുക്കാവാനുള്ള സന്നദ്ധത ഇതൊക്കെ ചേർന്നാൽ മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കലായി.

1967-ൽ പേപ്പൽ ചേംബർലെയിൻ എന്ന പദവിയും 1977-ൽ ഡൊമസ്റ്റിക് പ്രിലേറ്റ് എന്ന പദവിയും അദ്ദേഹത്തിനു ലഭിച്ചു.1991-ൽ പ്രവർത്തനങ്ങളിൽനിന്നു വിരമിക്കുകയും മുട്ടുചിറ വിയാനി ഭവനിൽ വിശ്രമജീവിതം ആരംഭിക്കുകയും ചെയ്തു. 2000 ജൂൺ 15-ന് ദിവംഗതനായി.

ജോൺ കച്ചിറമറ്റം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.