എൽഡിഎഫ് ജനജാഗ്രതാ യാത്രയ്ക്കു തുടക്കമായി
എൽഡിഎഫ് ജനജാഗ്രതാ യാത്രയ്ക്കു തുടക്കമായി
Saturday, October 21, 2017 12:06 PM IST
തിരുവനന്തപുരം: ബിജെപി ജനരക്ഷായാത്രയെന്ന പേരിൽ കേരളത്തെ അപമാനിക്കാനും തകർക്കാനുമാണ് ജാഥ നടത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് തെക്കൻമേഖലാ ജാഥ പാളയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു സംസ്ഥാനത്തെ തകർക്കാൻ പുറപ്പെട്ട ജാഥയായിരുന്നു ബിജെപിയുടേത്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ദേശീയ അധ്യക്ഷനു പുറമേ 16 കേന്ദ്രമന്ത്രിമാർ, നാല് മുഖ്യമന്ത്രിമാർ, ഒരു ഡെപ്യൂട്ടി മുഖ്യമന്ത്രി, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവരും ബിജെപി ജാഥയിൽ പങ്കാളികളായി. കേരളത്തെ കീഴ്പ്പെടുത്തുമെന്ന വാശിയോടെയാണ് ജാഥ തുടങ്ങിയത്.


ഒരു സംസ്ഥാനത്തെ അങ്ങേയറ്റം ഇടിച്ചുതാഴ്ത്തിയും ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തിയും ജാഥ മുന്നോട്ടുനീങ്ങി. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആളിറക്കി ഒരു ജാഥ നടത്തി കേരളത്തിലുടനീളം വെല്ലുവിളിച്ചിട്ട് എന്തു ഗുണമുണ്ടായെന്ന് ബിജെപി വിലയിരുത്തുന്നതു നന്നായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

എത്ര ദേശീയ നേതാക്കളെത്തിയാലും എത്ര പണം ചെലവഴിച്ചാലും കേരള മനസിനെ വിഭജിക്കാനോ മുറിവേല്പിക്കാനോ ബിജെപിക്കു കഴിയില്ലെന്ന് ജാഥാ ക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.